പോഷകാഹാരക്കുറവ് ഇന്ത്യയിലിപ്പോഴും ഗുരുതരപ്രശ്നം: ഡോ.മഞ്ജു ശർമ
പോഷകാഹാരക്കുറവ് ഇന്ത്യയിലിപ്പോഴും ഗുരുതരപ്രശ്നം: ഡോ.മഞ്ജു ശർമ
Tuesday, January 23, 2018 10:52 PM IST
കൊച്ചി: പോഷകാഹാരക്കുറവ് ഇന്ത്യയിൽ ഇന്നും ഗുരുതര പ്രശ്നമായി തുടരുകയാണെന്നു കേന്ദ്ര ബയോടെക്നോളജി വകുപ്പ് മുൻ സെക്രട്ടറി ഡോ.മഞ്ജു ശർമ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന വിന്‍റർ സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മഞ്ജു ശർമ.

ഗ്രാമപ്രദേശങ്ങളിൽ കുട്ടികളനുഭവിക്കുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാൻ കൂട്ടായ ശ്രമം വേണം. 21 ലക്ഷം കുട്ടികൾ ഇന്ത്യയിൽ പോഷകാഹാരക്കുറവ് മൂലം മരിക്കുന്നു എന്നതു ഗൗരവമായി കാണണം. രാജ്യാന്തര സഹകരണത്തോടെയും സാമൂഹിക ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിയും ഗവേഷണ-വികസന പദ്ധതി ആവിഷ്കരിക്കണം. ഗ്രാമപ്രദേശങ്ങളിൽ സ്ത്രീകളെക്കൂടി പങ്കെടുപ്പിച്ചു പരിശീലനങ്ങളും ബോധവത്കരണവും വേണം.

ഹരിത വിപ്ലവത്തിനുശേഷം ജനിതക വിപ്ലവമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. ജനിതകമാറ്റം വരുത്തിയ പരുത്തിയുടെ വികസനം ഇന്ത്യൻ കാർഷിക മേഖലയിൽ വൻ മാറ്റമാണ് ഉണ്ടാക്കിയത്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും പാർശ്വഫലങ്ങൾ കുറയ്ക്കാനും പഠനങ്ങൾ നടത്തണമെന്നും മഞ്ജു ശർമ പറഞ്ഞു.


സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. മറൈൻ ബയോടെക്നോളജി വിഭാഗം മേധാവി ഡോ.പി. വിജയഗോപാൽ, സീനിയർ സയന്‍റിസ്റ്റ് ഡോ.കാജൽ ചക്രവർത്തി എന്നിവർ പ്രസംഗിച്ചു.

ആരോഗ്യ- മരുന്നുത്പാദന രംഗത്ത് ഏറെ സാധ്യതകളുണ്ടെന്നു തെളയിക്കപ്പെട്ട കടൽജീവികളിലടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങൾ വേർതിരിക്കുന്നതുമായി ബന്ധപ്പെട്ടാണു വിന്‍റർ സ്കൂളിൽ പരിശീലനം. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും 25 ഗവേഷകരാണു പരിശീലനത്തിൽ പങ്കെടുക്കുന്നത്. സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്നോളജി വിഭാഗം നടത്തുന്ന വിന്‍റർ സ്കൂൾ 21 ദിവസം നീണ്ടുനിൽക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.