നിയമസഭാ സമ്മേളനം: കെ.കെ. രാമചന്ദ്രൻ നായർക്കും ഇ. ചന്ദ്രശേഖരൻ നായർക്കും ചരമോപചാരം
നിയമസഭാ സമ്മേളനം:  കെ.കെ. രാമചന്ദ്രൻ നായർക്കും  ഇ. ചന്ദ്രശേഖരൻ നായർക്കും ചരമോപചാരം
Wednesday, January 24, 2018 12:02 AM IST
തിരുവനന്തപുരം: അന്തരിച്ച എംഎൽഎ കെ.കെ. രാമചന്ദ്രൻ നായർക്കും മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ നായർക്കും നിയമസഭ ചരമോപചാരം അർപ്പിച്ചു. സാധാരണ മനുഷ്യരോടു തോൾചേർന്നുനിന്ന, അവരിലൊരാളായി ജീവിതം നയിച്ച കെ.കെ. രാമചന്ദ്രൻനായരുടെ നിര്യാണത്തോടെ പ്രതിഭാധനനമായ ഒരു സാമാജികനേയും മികവുറ്റ ഒരു പൊതുപ്രവർത്തകനേയുമാണ് നഷ്ടമായതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു.

ക്രാന്തദർശിയായ ഒരു ഭരണാധികാരിയേയും സൗമ്യവും ദീപ്തവുമായ സ്വാഭാവസവിശേഷതയിലൂടെ ജനമനസുകളിൽ ചിരപ്രതിഷ്ഠ നേടിയ പൊതുപ്രവർത്തകനെയാണ് ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്നും സ്പീക്കർ അനുസ്മരിച്ചു.

വളരെ കുറച്ചുകാലമേ കെ.കെ. രാമചന്ദ്രൻ നായർ നിയമസഭാ സാമാജികനായി പ്രവർത്തിച്ചിട്ടുള്ളെങ്കിലും അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ജനമനസിൽ ഇടം നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ‌

അദ്ദേഹം തുടങ്ങിവച്ച നിരവധി പദ്ധതികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. അതു പൂർത്തിയാക്കാൻ നമുക്കു സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയെ നവീകരിക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ച വ്യക്തിയായിരുന്നു ഇ. ചന്ദ്രശേഖരൻനായരെന്നും മുഖ്യമന്ത്രി പറഞ്ഞു.


സൗമ്യമായ പെരുമാറ്റവും ലാളിത്യവുംകൊണ്ടു ജനശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു ഇ. ചന്ദ്രശേഖരൻ നായരെന്ന് പ്രതിപക്ഷനേതാവ് രമേശ ചെന്നിത്തല അനുസ്മരിച്ചു.
മന്ത്രി, ജനപ്രതിനിധി എന്നീ നിലകളിലുള്ള ഇ. ചന്ദ്രശേഖരൻനായരുടെ പ്രവർത്തനങ്ങൾ വിസ്മരിക്കാനാകില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഓർമിച്ചു.

ബില്ലുകളുടെ ചർച്ചകളിൽ ഏറെ വിശകലനം നടത്തുന്ന വ്യക്തിയായിരുന്നു ഇ. ചന്ദ്രശേഖരൻ നായരെന്നും വിദ്യാർഥി രാഷട്രീയത്തിലൂടെ കടന്നുവന്ന കെ.കെ. രാമചന്ദ്രൻ നായർ എംഎൽഎയെന്ന എന്ന നിലയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും കെ.എം. മാണി അനുസമരിച്ചു.

ഇ. ചന്ദ്രശേഖരൻനായരുടെ തീരുമാനങ്ങളിൽ ആർക്കും സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ലെന്നും കെ.കെ. രാമചന്ദ്രൻനായർ എല്ലാവരുടേയും മനസിൽ ഇടം നേടിയ നേതാവും നിയമസഭാ സാമാജികനുമായിരുന്നെന്നും ഡോ. എം.കെ. മുനീർ അനുസ്മരിച്ചു.

സി.കെ. നാണു, എ.കെ. ശശീന്ദ്രൻ, അനൂപ് ജേക്കബ്, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി.സി ജോർജ്, ഒ. രാജഗോപാൽ, കെ.ബി. ഗണേഷകുമാർ, എൻ. വിജയൻപിള്ള എന്നിവരും ഇരുവരേയും അനുസമരിച്ചു. ഇരുവരുടേയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ശേഷം സഭ ഇന്നലെ പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.