ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തൽ വൈകിവന്ന കുറ്റസമ്മതം: ഡോ. എൻ. ജയരാജ്
ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തൽ  വൈകിവന്ന കുറ്റസമ്മതം: ഡോ. എൻ. ജയരാജ്
Wednesday, February 14, 2018 12:57 AM IST
കോട്ടയം: ബാർ കേസുമായി ബന്ധപ്പെട്ടു ബാറുടമ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തൽ വൈകിവന്ന കുറ്റസമ്മതമാണെന്ന് കേരള കോണ്‍ഗ്രസ്- എം ജനറൽ സെക്രട്ടറി ഡോ. എൻ. ജയരാജ് എംഎൽഎ. ബാർകേസിന്‍റെ തുടക്കത്തിൽ തന്നെ ഇതു മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്നു പലതവണ തങ്ങൾ പറഞ്ഞിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

തിരക്കഥ എഴുതിയവരും സംവിധാനം ചെയ്തവരും ആരാണെങ്കിലും കാലം കഴിയുന്പോൾ എല്ലാം തെളിഞ്ഞുവരുമെന്ന കാര്യത്തിൽ സംശയമില്ല. കേസിന്‍റെ തുടക്കത്തിൽതന്നെ ഇതു വെളിപ്പെടുത്തിയ വ്യക്തി തന്നെ ചില ബാഹ്യശക്തികളുടെ പ്രേരണമൂലമാണെന്നു പറഞ്ഞിരുന്നു. ഇനി ആരുടെയെല്ലാം പേരുകൾ വെളിപ്പെടുത്തും എന്ന് കാലം തെളിയിക്കും.


ദീർഘകാല രാഷ്‌ട്രീയ പാരന്പര്യമുള്ള ഒരു വ്യക്തിയെ ബാറുകൾ തുറക്കുക എന്ന സ്വന്തം താത്പര്യത്തിനുവേണ്ടി മാത്രം പൊതുമധ്യത്തിൽ ആരോപണ വിധേയനാക്കിയവർക്കു കാലം മാപ്പുനൽകട്ടെ എന്നാണ് ഞങ്ങൾക്കു പറയാനുള്ളത്. അടുത്തകാലത്ത് പലരുടെയും പ്രസ്താവനകൾ വരികൾക്കിടയിലൂടെ വായിക്കുന്പോൾ സാമാന്യബുദ്ധിയുള്ളവർക്ക് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ജയരാജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.