അന്വേഷണം സിബിഐക്കു വിടണമെന്നു കെ. സുധാകരൻ
അന്വേഷണം സിബിഐക്കു  വിടണമെന്നു കെ. സുധാകരൻ
Friday, February 16, 2018 1:01 AM IST
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതക അന്വേഷണം സിബിഐക്കു വിടണമെന്നു കെ. സുധാകരൻ. സമരപ്പന്തലിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കൊലപാതകത്തിൽ ഒരുപാട് ദുരൂഹതകളുണ്ട്. കൊലപാതകം നടന്ന് ഒന്നരമണിക്കൂറിനു ശേഷമാണു പോലീസ് വാഹനങ്ങൾ പോലും പരിശോധിച്ചത്. ഇതു ഗുരുതരമായ വീഴ്ചയാണ്. മറ്റുള്ള സംഭവങ്ങളിൽ കൊലപാതകവും മറ്റും നടന്നാൽ നിമിഷങ്ങൾക്കകം വാഹനപരിശോധന നടത്തുന്ന പോലീസ് ശുഹൈബിന്‍റെ കൊലപാതകം നടന്നതിനുശേഷം പ്രതികൾക്കു രക്ഷപ്പെടാനുള്ള വഴിയൊരുക്കിക്കൊടുക്കുകയാണു ചെയ്തത്. പോലീസ് ഡിപ്പാർട്ട്മെന്‍റും ഡിജിപിയും ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. ഈ കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്.

കേരള പോലീസ് അന്വേഷിച്ചാൽ ഇതു പുറത്തുകൊണ്ടുവരാൻ സാധിക്കില്ല. അതുകൊണ്ട് സിബിഐ അന്വേഷണത്തിനുവേണ്ടി കോടതിയിൽ പോകുന്നതിനെക്കുറിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആലോചിച്ചുവരികയാണ്.


കെപിസിസിയുടെ അഭിപ്രായം ആരാഞ്ഞതിനുശേഷം മാത്രമാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. ശുഹൈബിന്‍റെ കൊലപാതകികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിൽ സമരങ്ങളുടെ വേലിയേറ്റം ഉണ്ടാകും. കഴിഞ്ഞയാഴ്ച നാട്ടിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ശുഹൈബിനെ ജയിലിലെത്തിച്ചിരുന്നു.

സ്പെഷൽ സബ്ജയിലിൽ വച്ചുതന്നെ ശുഹൈബിനെ വധിക്കാൻ സിപിഎം തടവുകാർ ശ്രമിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്‍റെ അവസരോചിതമായ ഇടപെടലിലൂടെ ജയിൽ ഡിജിപി ശ്രീലേഖയാണ് ഇതു തടഞ്ഞതെന്നും സുധാകരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.