പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് യുവതി മരിച്ചു; ബന്ധുക്കൾ ആശുപത്രി അടിച്ചുതകർത്തു
പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് യുവതി മരിച്ചു; ബന്ധുക്കൾ ആശുപത്രി അടിച്ചുതകർത്തു
Saturday, February 17, 2018 12:01 AM IST
നെടുങ്കണ്ടം: പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ യുവതി മരിച്ചു. തോപ്രാംകുടി പുഷ്പഗിരി പൂവത്തുങ്കൽ സുധീഷിന്‍റെ ഭാര്യ അനുജ (23) ആണ് മരിച്ചത്. ശസ്ത്രക്രിയയിലെ പിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ നെടുങ്കണ്ടം ജീവമാത ആശുപത്രി അടിച്ചുതകർത്തു.

ബുധനാഴ്ച രാവിലെ 11നാണ് അനുജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ ശസ്ത്രക്രിയയ്ക്ക് കയറ്റി. 5.15-ഓടെ ഓപ്പറേഷൻ പൂർത്തിയാകുകയും പെണ്‍കുഞ്ഞിനെ ബന്ധുക്കളെ കാണിക്കുകയുംചെയ്തു. എന്നാൽ, പിന്നീട് അനുജയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

ഓപ്പറേഷനുശേഷം കലശലായ നെഞ്ചുവേദനയും പിടലി, വയറ് എന്നിവിടങ്ങളിൽ വേദനയും അനുഭവപ്പെടുകയും ശർദിയുണ്ടാകുകയും ചെയ്തു. വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും കുറച്ചു വേദന ഉണ്ടാകുമെന്നും ഇതെല്ലാം സ്വാഭാവികമാണെന്നും നഴ്സുമാർ പറഞ്ഞു. ഈ സമയം ഡോക്ടർ സ്ഥലത്തുണ്ടായിരുന്നില്ല. നഴ്സുമാരുടെ പരിചരണവും അനുജയ്ക്ക് ലഭിച്ചില്ല. വീട്ടുകാർ ബഹളംവച്ചതിനെത്തുടർന്ന് രാത്രി 11-ഓടെ ഡോക്ടറെത്തി ഇഞ്ചക്ഷൻ നൽകി മടങ്ങി.

പിന്നീട് സ്ഥിതി ഗുരുതരമാകുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. 12-ഓടെ നെടുങ്കണ്ടത്തെ വിവിധ ആശുപത്രികളിൽനിന്നും ഗൈനക്കോളജി വിദഗ്ധരെ ആശുപത്രി അധികൃതർ വിളിച്ചുവരുത്തുകയും അനുജ ഗുരുതരാവസ്ഥയിലാണെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. എന്നാൽ, യുവതിയുടെ അവസ്ഥ മോശമായിട്ടും ഐസിയുവിൽ പ്രവേശിപ്പിക്കുകയോ ഓക്സിജൻ നൽകുകയോ ചെയ്തില്ലെന്നും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റുവാൻ ആശുപത്രി അധികൃതർ തയാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

ആശുപത്രി അധികൃതർ എല്ലാ ആളുകളേയും മാറ്റിയതിനുശേഷം മാത്രമാണ് അനുജയുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചതെന്നും ഇവർ പറഞ്ഞു. ഇതേത്തുടർന്നാണ് ബന്ധുക്കൾ ആശുപത്രിയുടെ ജനൽചില്ലുകളും ഗ്ലാസുകളും അടിച്ചുതകർത്തത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും ആശുപത്രിക്കുനേരെ കല്ലേറു നടത്തിയതോടെ സംഘർഷാവസ്ഥ രൂക്ഷമായി.


തുടർന്ന് കൂടുതൽ പോലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു. മന്ത്രി എം.എം. മണിയും പ്രാദേശിക രാഷ്‌ട്രീയ നേതാക്കളും വിവരമറിഞ്ഞ് ആശുപത്രിയിലെത്തി. സംഭവം സംബന്ധിച്ച് ആശുപത്രിക്കെതിരേ ബന്ധുക്കൾ നെടുങ്കണ്ടം പോലീസിൽ പരാതി നൽകി. കുഞ്ഞിനെ നെടുങ്കണ്ടം കരുണ ആശുപത്രിയിലെ ഇൻകുബേറ്ററിൽ പ്രവേശിപ്പിച്ചു.

അനുജയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ആന്തരിക രക്തസ്രാവമാണ് മരണത്തിനു കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചു. ആശുപത്രിക്കെതിരേ തുടർനടപടികൾ സ്വീകരിക്കുമെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.സുധീഷ് - അനുജ ദന്പതികൾക്ക് അഞ്ചുവയസുള്ള അശ്വിൻ കൃഷ്ണ എന്ന ഒരു ആണ്‍കുട്ടികൂടിയുണ്ട്.

കൊച്ചുകാമാക്ഷി അടയാളക്കല്ല് പടിയിറമാവിൽ ഷാജിയുടെയും ശോഭനയുടെയും മകളാണ് അനുജ. സുധീഷ് എറണാകുളത്ത് ടാക്സി ഡ്രൈവറും അനുജ തയ്യൽ ജോലിക്കാരിയുമാണ്. അനുജയുടെ സംസ്കാരം ഇന്ന് 11.30-ന് വീട്ടുവളപ്പിൽ.


ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം തുടങ്ങി

നെടുങ്കണ്ടം: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് തേടി. പാന്പാടുംപാറ മെഡിക്കൽ ഓഫീസറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് മെഡിക്കൽ ഓഫീസർ ബിജു ഫിലിപ്പിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ആശുപത്രി രേഖകളും ഡോക്ടറുടെ മൊഴിയും സംഘം രേഖപ്പെടുത്തി. പ്രാഥമിക റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. വൈകുന്നേരം 5.13-ന് സിസേറിയൻ കഴിഞ്ഞശേഷം അമ്മയെയും കുഞ്ഞിനെയും റൂമിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ആരോഗ്യനിലയിൽ യാതൊരുവിധ കുഴപ്പങ്ങളും കണ്ടെത്തിയിരുന്നില്ല. ഇതിനുശേഷം അനുജ പെട്ടന്ന് കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലുടൻ ആശുപത്രിക്കെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും. ആരോഗ്യവകുപ്പിന്‍റെ അന്വേഷണത്തിൽ മരണം നടന്നത് പുലർച്ചെ 12.25-നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.