മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സമാധാനമാണ് ആഗ്രഹിക്കുന്നത്: ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സമാധാനമാണ് ആഗ്രഹിക്കുന്നത്: ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ
Saturday, February 17, 2018 12:48 AM IST
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. സഭയിലെ ഇടവക പള്ളികളെല്ലാം സമാധാനപൂർവം ഭരിക്കപ്പെടണമെന്നും സഭാവിശ്വാസികൾ ക്രിസ്തീയ വിശ്വാസത്തിലും സഭാ ജീവിതനിഷ്ഠയിലും അടിയുറച്ച് സഭയുടെ ഘടനകളോടുള്ള വിധേയത്വത്തിലും അച്ചടക്കത്തിലും നിലനിൽക്കണമെന്നാണ് സഭയുടെ ആഗ്രഹം.

2017 ജൂലൈമൂന്നിനു സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി, സഭയിൽ സമാധാനം സ്ഥാപിക്കുവാൻ അങ്ങേയറ്റം സഹായകമായ സുവർണ രേഖയാണ്. മലങ്കര സഭ ഒരു ട്രസ്റ്റാണ്. സഭയുടെ സ്വത്തുക്കളും ഇടവകപള്ളികളും എല്ലാം അതിൽ ഉൾപ്പെടും. ആരൊക്കെ എന്തൊക്കെ ത്യാഗം സഹിച്ച് നിർമിച്ചവയായാലും, ഒരു ട്രസ്റ്റിന്‍റെ ഭാഗമായിക്കഴിഞ്ഞാൽ പിന്നെ നിർമിച്ചവനും പണം മുടക്കിയവനും അതിൽ അവകാശമില്ല.


ട്രസ്റ്റിൽ നിക്ഷിപ്തമായിരിക്കുന്ന സ്വത്തുക്കളൊന്നും ആരുടെയും സ്വന്തമല്ല. അവകാശമുള്ളവർ ട്രസ്റ്റിന്‍റെ ഭരണംനടത്തും. മലങ്കര സഭ ഭരിക്കപ്പെടേണ്ടത് 1934 ലെ ഭരണഘടന അനുസരിച്ചാണെന്നു കേരളഹൈക്കോടതിയും, സുപ്രീം കോടതിയും പല പ്രാവശ്യം വിധിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ഇതിനെയൊന്നും തങ്ങൾ ബഹുമാനിക്കില്ലെന്ന നിലപാട് ഖേദകരമാണ്.മെത്രാപ്പോലീത്താമാരായ യുഹാനോൻ മാർ ദീഎസ്കോറോസ്, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ അത്താനാസിയോസ് എന്നിവരും പത്രസമ്മേളത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.