ചൂണ്ടൽ പാടത്തെ കത്തിക്കരിഞ്ഞ മൃതദേഹം; മരിച്ചതാരെന്നു വ്യക്തമായില്ല
Tuesday, February 20, 2018 1:24 AM IST
കുന്നംകുളം: ചൂണ്ടൽ പാടത്തു കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കാക്കനാട്ടെ ഫോറൻസിക് ലാബിൽ പരിശോധിക്കും. കൊല്ലപ്പെട്ടത് സ്ത്രീയോ പുരുഷനോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച ദുരൂഹതകൾ തുടരുകയാണ്. മൃതദേഹം സ്ത്രീയുടേതാണെന്ന സൂചനയാണ് പോലീസ് ആദ്യം നൽകിയതെങ്കിലും പിന്നീട് പോലീസിന് ഇക്കാര്യത്തിൽ സംശയമായിരിക്കുകയാണ്.

ശരീരഭാഗങ്ങൾ ഞായറാഴ്ച പൂർണമായി ഇവിടെനിന്നു മാറ്റി. ഫോറൻസിക് ലാബിൽ നടക്കുന്ന പരിശോധനയിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണു കരുതുന്നത്. മറ്റെവിടെയോവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. പാടത്തുവച്ച് വീണ്ടും കത്തിക്കുന്നതിനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ദ്രവ ഇന്ധനം ഉപയോഗിച്ച് ശരീരം കത്തിച്ച് നശിപ്പിച്ച നിലയിലാണ്. വയറിന് മുകളിലേക്കുള്ള ഭാഗവും കൈകാലുകളുടെ ഭാഗങ്ങളുമാണ് ഇവിടെനിന്നു ലഭിച്ചത്. മൃതദേഹം കിടന്നിടത്തെ പുല്ല് കുറച്ചുഭാഗം കത്തിയിട്ടുണ്ട്. ഇത് ഇവിടെ കൊണ്ടുവന്ന് വീണ്ടും കത്തിക്കാൻ ശ്രമം നടത്തിയതിന്‍റെ ഭാഗമായാണ് കരുതുന്നത്. കുന്നംകുളം ഡിവൈഎസ്പി വിശ്വംഭരൻ, സിഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ഉൗർജിതമായ അന്വേഷണം നടക്കുന്നുണ്ട്.


മൃതദേഹാവശിഷ്ടങ്ങൾ കിടന്ന ഭാഗത്തുനിന്ന് 150 മീറ്റർ അകലയായി കണ്ടെത്തിയ സിം കാർഡ് പോലീസ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഏതാനും തൊഴിലാളികളാണ് കാർഡ് കണ്ടെത്തി പോലീസിനെ ഏല്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.