സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ സ്വമേധയാ കേസെടുക്കും: വനിതാ കമ്മീഷൻ
സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ സ്വമേധയാ കേസെടുക്കും: വനിതാ കമ്മീഷൻ
Tuesday, February 20, 2018 1:36 AM IST
കൊച്ചി: സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരേ ആക്രമണമുണ്ടായതായി ശ്രദ്ധയിൽപെട്ടാൽ വനിതാകമ്മീഷൻ സ്വമേധയാ കേസെടുക്കുമെന്നു വനിതാകമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ പങ്കെടുത്തശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.

ആർഎംപി നേതാവ് കെ.കെ. രമയ്ക്കെതിരേ നടന്ന സൈബർ ആക്രമണത്തിൽ സ്വമേധയാ കേസ് എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിനു കേസെടുക്കാൻ ഓഫീസിൽ ആവശ്യപ്പെട്ടിരുന്നെന്നും അവധിയിലായതിനാൽ കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും ജോസഫൈൻ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി ചാടി പുറപ്പെടാൻ കമ്മീഷനു കഴിയില്ല.

ബന്ധുക്കൾ തമ്മിലുള്ള സ്വത്തു തർക്കം കുടുംബബന്ധങ്ങൾ ശിഥിലമാക്കുന്നുണ്ട്. ഇത് കൊലപാതകത്തിലേക്കു വരെ നയിക്കുന്നു. വിട്ടുവീഴ്ചയ്ക്ക് ആരും തയാറാകാത്തതാണു പ്രശ്നങ്ങൾ വഷളാകാൻ കാരണം. ഗാർഹിക പീഡനങ്ങൾ സംബന്ധിച്ചുള്ള പരാതിയും കൂടിവരുന്നുണ്ട്. ഭർതൃഗൃഹത്തിൽ മാനസികമായോ ശാരീരികമായോ പീഡനത്തിന് ഇരയായാൽ കുറഞ്ഞസമയത്തിനുള്ളിൽ പ്രതിയെ അറസ്റ്റുചെയ്യാൻ ഐപിസി 498 എ വകുപ്പ് പ്രകാരം സാധിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 27ന് ഈ വകുപ്പ് സുപ്രീംകോടതി റദ്ദ് ചെയ്തതിനെത്തുടർന്ന് ഈ കേസുകളിൽ വേഗത്തിൽ നിയമപരിരക്ഷ ലഭിക്കുന്നില്ല. ഗാർഹിക പീഡനം സംബന്ധിച്ചു സ്ത്രീകൾ വ്യാജ പരാതി നൽകിയേക്കാം എന്നതിനാലാണു വകുപ്പ് റദ്ദ് ചെയ്തിരിക്കുന്നതെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.