സിംഹക്കൂട്ടിൽ ചാടി മുരുകനെ രക്ഷിച്ച പുലിക്കുട്ടികൾ
സിംഹക്കൂട്ടിൽ ചാടി മുരുകനെ രക്ഷിച്ച പുലിക്കുട്ടികൾ
Friday, February 23, 2018 2:32 AM IST
തിരുവനന്തപുരം: ‘രാവിലെ ഏകദേശം പതിനൊന്നു മണിയായിക്കാണും. ഞങ്ങളെല്ലാവരും ഓരോ കൂടുകളിൽ ജോലിയിലായിരുന്നു. അപ്പോഴാണ് മൃഗശാലയിലെ വനിതാ ജീവനക്കാരും സന്ദർശകരുമെല്ലാം നിലവിളിക്കുന്നതു കേട്ടത്. സിംഹത്തിന്‍റെ കൂടിനടുത്തു നിന്നാണു ശബ്ദം. ഞാൻ അവിടേക്ക് ഓടിച്ചെന്നു. ആ കാഴ്ച കണ്ട് ആദ്യം എന്തു ചെയ്യണം എന്നറിയാതെ ഞാൻ നിന്നു’: ബുധനാഴ്ച രാവിലെ തിരുവനന്തപുരം മൃഗശാലയിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ചു മൃഗശാലയിലെ കീപ്പർ ജി. ഷൈജു പറഞ്ഞു തുടങ്ങി.

‘നോക്കുമ്പോൾ ഒരാൾ സിംഹത്തിന്‍റെ അടുത്തേക്കു മുട്ടിലിഴഞ്ഞു പോകുന്നു. സിംഹത്തിന്‍റെ കൂട്ടിലേക്ക് ഒരാൾ ചാടിയെന്ന് ആരോ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും സൂപ്പർവൈസർ രാധാകൃഷ്ണൻ സാർ ഓടിവന്നു. വയർലെസ് വഴി എല്ലാവർക്കും സന്ദേശം നൽകി. സംഗതി കൈവിട്ടു പോകും എന്നു തോന്നിയപ്പോൾ സാർ പറഞ്ഞു, ‘ഇനി നോക്കിനിന്നിട്ടു കാര്യമില്ല, ചാടാം.’ ആ വാക്കിന്‍റെ ധൈര്യത്തിലാണ് ഞാൻ കൂട്ടിലേക്കു ചാടിയത്’: ഇപ്പോഴും നടുക്കം വിട്ടുമാറാത്ത ശബ്ദത്തിൽ ഷൈജു പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങൾ ഒന്നുമില്ലാതെ സിംഹത്തിന്‍റെ കൂട്ടിലേക്ക് ആദ്യം ചാടിയത് ഷൈജുവാണ്. മൃഗങ്ങൾക്കു തീറ്റ നൽകാനും അവയുടെ കൂടു വൃത്തിയാക്കാനും ജീവനക്കാർ പോകുന്ന വഴിയിലൂടെയാണ് മുരുകൻ കമ്പിവേലിക്കരുകിൽ എത്തിയതും കൂട്ടിലേക്കു ചാടിയതും. പലതരത്തിലും ഷൈജു മുരുകനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നെ ഒട്ടും വൈകിയില്ല, സൂപ്പർവൈസർ സി. രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ എട്ടുപേർകൂടി ജീവൻ പണയപ്പെടുത്തി സിംഹത്തിന്‍റെ കൂട്ടിലേക്കിറങ്ങി.

കല്ലും കമ്പുമൊക്കെ ഉപയോഗിച്ച് ഗ്രേസി എന്ന പെണ്‍സിംഹത്തിന്‍റെ ശ്രദ്ധയകറ്റാൻ ശ്രമിച്ചുവെങ്കിലും മുരുകൻ അതിന്‍റെ അടുത്തേക്കു പോകുകയായിരുന്നു. സിംഹത്തിന്‍റെ ശ്രദ്ധ മുരുകനിലേക്കു തിരിയുന്നുവെന്നു തോന്നിയപ്പോൾ ഞങ്ങൾ പെട്ടെന്ന് ഇയാളെ വലിച്ചെടുത്തു പുറത്തേക്കു വരികയായിരുന്നു: രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ട എ.എസ്. സജി പറഞ്ഞു. പുറത്തേക്കു കൊണ്ടുവരുന്നതിനിടയിൽ മുരുകൻ കുതറി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും എല്ലാവരും ബലമായി പിടിച്ചിരുന്നതുകൊണ്ട് വിഫലമായി.

പുറത്ത് എത്തിച്ചശേഷവും മുരുകൻ പരസ്പരവിരുദ്ധമായാണു സംസാരിച്ചത്. താൻ സച്ചിന്‍റെ ആളാണെന്നും അതുകൊണ്ടു സിംഹം തന്നെ ഒന്നും ചെയ്യില്ലെന്നും ഇയാൾ ആവർത്തിച്ചുകൊണ്ടിരുന്നതായി മൃഗശാല അധികൃതർ പറഞ്ഞു. സാധാരണയായി കൂടിന്‍റെ മുൻഭാഗത്തു കിടക്കാറുള്ള ഗ്രേസി അന്നു പുറകിലേക്കു മാറി കിടന്നതും ഭാഗ്യമായി എന്നു ജീവനക്കാർ പറയുന്നു. തിരുവനന്തപുരം മൃഗശാലയുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണു കഴിഞ്ഞ ദിവസം ഇവിടെ അരങ്ങേറിയത്.


മൃഗശാല കീപ്പർമാരായ കെ. മധുസൂദനൻ, ആർ. രതീഷ്, സി. സനിൽകുമാർ, ടി.എസ്. അരുണ്‍, എം. രാജീവ്, ബി. കിരണ്‍ ബാബു, അർഷാദ്, ഷിബു, ഉദയലാൽ എന്നിവരാണു കൂട്ടിലേക്കു ചാടിയ മറ്റുള്ളവർ. മുരുകനെ പുറത്ത് എത്തിക്കുന്നതിനിടയിൽ ഉണ്ടായ പിടിവലിയിൽ ഉദയലാലിന്‍റെ മൂക്കിനു പരിക്കേറ്റു. മൃഗശാല ജീവനക്കാരുടെ സമയോചിതമായ ഇടപെടലും മൃഗശാലയിലെ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളും കാരണം ഒരു വലിയ ദുരന്തമാണു വഴിമാറിയതെന്നു മൃഗശാല സൂപ്രണ്ട് ടി.വി. അനിൽകുമാർ പറഞ്ഞു.

മൂന്നു ദിവസം മുമ്പ് ഒറ്റപ്പാലം പാലപ്പുറത്തു നിന്നു കാണാതായ മുരുകൻ ഇന്നലെ രാവിലെ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി. വീഴ്ചയുടെ ആഘാതത്തിൽ മുരുകന്‍റെ കാലിനു പൊട്ടലുണ്ടായിരുന്നു.

വളർത്തച്ഛന്‍റെ ഗ്രേസിക്കുട്ടി

തിരുവനന്തപുരം: ‘ഞാൻ വളർത്തിയ കുട്ടിയല്ലേ? അവൾക്ക് ആരേയും ഉപദ്രവിക്കാൻ പറ്റില്ല’: മൃഗശാലയിലെ കൂടിനുള്ളിലെ മരച്ചുവട്ടിൽ വിശ്രമിക്കുന്ന ഗ്രേസി എന്ന പെണ്‍സിംഹത്തെ നോക്കി കീപ്പറായ എം. വിമൽ പറഞ്ഞു. ‘ഗ്രേസീ...’ വിമൽ നീട്ടി വിളിച്ചു. ഗ്രേസി ഒന്നു തലപൊക്കി നോക്കി. പക്ഷേ അനങ്ങിയില്ല.

‘കഴിഞ്ഞ ദിവസത്തെ ബഹളമൊക്കെ കേട്ടു പേടിച്ചിട്ടാണെന്നു തോന്നുന്നു. അവൾ എഴുന്നേൽക്കുന്നില്ല. ഭക്ഷണവും കഴിച്ചിട്ടില്ല. സാധാരണ എന്‍റെ ശബ്ദം കേട്ടാൽ ഓടി വരേണ്ടതാണ്. ഇന്നിപ്പോ കണ്ടില്ലേ, ആ മരത്തിന്‍റെ ചുവട്ടിൽ നിന്നു മാറുന്നില്ല’: സ്വന്തം കുഞ്ഞിനാണോ വിഷമം സംഭവിച്ചത് എന്നു തോന്നും വിമലിന്‍റെ വാക്കുകേട്ടാൽ.

ഒരുതരത്തിൽ പറഞ്ഞാൽ അതും ശരിയാണ്. മൃഗശാലയിലെ തന്നെ സിംഹങ്ങളായ ഐശ്വര്യയുടേയും ആയുഷിന്‍റെയും മകളാണു ഗ്രേസിയെങ്കിലും വിമലാണു ഗ്രേസിയുടെ ’വളർത്തച്ഛൻ’.
രണ്ടു വർഷം മുന്പാണു ഗ്രേസി ജനിച്ചതെ ന്നു പറഞ്ഞു. രണ്ടു കുഞ്ഞുങ്ങളുണ്ടായിരുന്നു. ഒരാണും ഒരു പെണ്ണും. ആണ് ജനിച്ചപ്പോൾ തന്നെ ചത്തു. മഴയത്തു കിടന്ന ഗ്രേസിയെ ഞാനാണ് ഒരു ടവ്വലിൽ പൊതിഞ്ഞെടുത്തു മൃഗശാലയിലെ ആശുപത്രിയിലെത്തിച്ചത്. നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും കൂട്ടിലേക്കു മാറ്റിയെങ്കിലും ഒരു മാസത്തിനുള്ളിൽ അവളുടെ കാലുകൾ തളർന്നു. മൃഗശാല വെറ്ററിനറി സർജൻ ഡോ. ജേക്കബ് അലക്സാണ്ടറിന്‍റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആ സമയത്തെല്ലാം ഞാനാണ് അവളെ പരിചരിച്ചിരുന്നത്. അതൊക്കെയാകാം അവളുടെ ഈ സ്വഭാവത്തിനു കാരണം. അസുഖം ഒക്കെ ഭേദമായപ്പോഴേക്കും ഞങ്ങൾ തമ്മിൽ വലിയ സ്നേഹമായി.

ഗ്രേസിക്കുട്ടിക്കു പാട്ടു പാടിക്കൊടുത്തതും കളിക്കാനായി പന്തുണ്ടാക്കി കൊടുത്തതുമൊക്കെ പറയുമ്പോൾ വിമലിന്‍റെ വാക്കുകളിൽ വാത്സല്യത്തിന്‍റെ മധുരമൂറുന്നുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.