സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും
Monday, February 26, 2018 2:06 AM IST
തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 87 അംഗ സംസ്ഥാന സമിതിയിലേക്കു പത്തു പുതുമുഖങ്ങൾ. യുവാക്കൾക്കു മുൻഗണന. ഒമ്പതു പേരെ ഒഴിവാക്കി. പാർട്ടി നേതൃത്വം തയാറാക്കി അവതരിപ്പിച്ച പാനൽ കൈപൊക്കി അംഗീകരിക്കുകയായിരുന്നു.

വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, മലപ്പുറം ജില്ലാ സെക്രട്ടറി കെ.വി. രാമകൃഷ്ണൻ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്- കോഴിക്കോട്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എ.എൻ. ഷംസീർ എംഎൽഎ- കണ്ണൂർ, രാജ്യസഭാംഗമായ കെ. സോമപ്രസാദ്- കൊല്ലം, ഗോപി കോട്ടമുറിക്കൽ- എറണാകുളം, ഇ.എൻ. മോഹൻദാസ്- മലപ്പുറം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആർ. നാസർ- ആലപ്പുഴ, ഗിരിജ സുരേന്ദ്രൻ- പാലക്കാട്, സി.എച്ച്.കുഞ്ഞമ്പു-കാസർഗോഡ് എന്നിവരാണു സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തിയ പുതുമുഖങ്ങൾ.

അന്ത രി ച്ച വി.വി. ദക്ഷിണാമൂർത്തിക്കു പുറമേ പ്രായാധിക്യവും അനാരോഗ്യവുംമൂലം സജീവ നേതൃത്വത്തിൽനിന്നു മാറിനിൽക്കാൻ ആഗ്രഹിച്ചവർ ഉൾപ്പെടെ പത്തു പേരാണു കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടത്. കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട പി.കെ. ഗുരുദാസനെ പ്രത്യേക ക്ഷണിതാവാക്കിയിട്ടുണ്ട്. കെ. കുഞ്ഞിരാമൻ, പി.എ. മുഹമ്മദ്, എൻ.കെ. രാധ, ടി.കെ. ഹംസ, പി. ഉണ്ണി, കെ.എം. സുധാകരൻ, സി.കെ. സദാശിവൻ, പിരപ്പൻകോട് മുരളി എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട മറ്റുള്ളവർ.


വി.എസ്. അച്യുതാനന്ദൻ, പാലൊളി മുഹമ്മദ്കുട്ടി, എം.എം. ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ് എന്നിവരും പ്രത്യേക ക്ഷണിതാക്കളാണ്. കഴിഞ്ഞ തവണയും വി.എസ്. പ്രത്യേക ക്ഷണിതാവായിരുന്നു. കണ്‍ട്രോൾ കമ്മീഷൻ അംഗങ്ങൾ: പി. കൃഷ്ണൻ- ചെയർമാൻ, എം.എം. വർഗീസ്, ഇ. കാസിം, എം.പി. ജോസഫ്, കെ.കെ. ലതിക. പാർട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാനുള്ള പ്രതിനിധികളായി 175 പേരെയും തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.