ചങ്ങനാശേരി അതിരൂപതയിൽ വെള്ളിയാഴ്ച ഉപവാസപ്രാർഥന
ചങ്ങനാശേരി അതിരൂപതയിൽ വെള്ളിയാഴ്ച ഉപവാസപ്രാർഥന
Wednesday, March 14, 2018 12:50 AM IST
ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം

സഭയിൽ ഐക്യവും സമാധാനവും അച്ചടക്കവും സംജാതമാകുന്നതിനും ക്രൈസ്തവപീഡനങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിനും ദൈവം ഇടപെടുന്നതിന് അതിരൂപതാംഗങ്ങളെല്ലാവരും ഈ വെള്ളിയാഴ്ച ഉപവസിച്ചു പ്രാർഥിക്കണമെന്ന് സ്നേഹപൂർവം അഭ്യർഥിക്കുന്നു.

അടുത്തകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില സംഭവവികാസങ്ങൾ ഒരു രൂപതയേയോ ഒരു സഭയേയോ മാത്രമല്ല, ക്രൈസ്തവ സമൂഹത്തെ മുഴുവൻ വേദനിപ്പിക്കുകയും ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നു. ഉള്ളിൽ നിന്നും പുറത്തുനിന്നും സഭയ്ക്കു പീഡനങ്ങളും ഭീഷണികളും നേരിടേണ്ടിവരുന്നു. "ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുക’ എന്ന പൈശാചികതന്ത്രത്തിനു പലരും വിധേയപ്പെടുന്നതായി കാണുന്നു. അധികാരനിഷേധവും അച്ചടക്കരാഹിത്യവും വിഭാഗീയ ചിന്തകളും മിശിഹായുടെ ഏകശരീരമായ സഭയെ ഇനിയും കീറിമുറിക്കുമോ എന്ന് നല്ലവരായ സഭാമക്കൾ ഭയക്കുന്നു. സ്നേഹവും ഐക്യവുമാണ് സഭയുടെ ശക്തിയും ബലവും. അത് തകരുവാൻ നാമനുവദിക്കരുത്.

പുറത്തുനിന്നുള്ള ഭീഷണികളും പീഡനങ്ങളും സഭയ്ക്ക് എക്കാലത്തും നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയിൽത്തന്നെ അടുത്തകാലത്തുണ്ടായിട്ടുള്ള ക്രൈസ്തവ പീഡനങ്ങൾ പലതാണ്. അതിന്‍റെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഉജ്ജൈൻ രൂപതയുടെ ആശുപത്രിക്കെതിരായ ആക്രമണം. ഇന്ത്യയുടെ മതേതരത്വവും മതസഹിഷ്ണുതയും ധ്വംസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷാവകാശങ്ങളും മതസ്വാതന്ത്ര്യവും വെല്ലുവിളിക്കപ്പെടുന്നു. അക്രമരാഷ്‌ട്രീയം ശക്തി പ്രാപിക്കുന്നു. സ്വച്ഛന്ദമായ ജീവിതവും സഹകരണസമീപനവും അസാധ്യമാക്കുന്ന സംഭവങ്ങൾ അരങ്ങേറുന്നു.

ഇപ്രകാരം അകത്തുനിന്നും പുറത്തുനിന്നും ആവിർഭവിക്കുന്ന വിരുദ്ധശക്തികളെ അതിജീവിക്കാനും സമാധാനവും സാഹോദര്യവും വളർത്തുവാനും ദൈവത്തിന്‍റെ സഹായം ആവശ്യമാണ്. ഉപവാസപ്രാർഥനയിലൂടെ അതിരൂക്ഷമായ പ്രതിസന്ധികളെ അതിജീവിച്ച നിരവധി സംഭവങ്ങൾ സഭാചരിത്രത്തിൽ കാണാൻ കഴിയും. കർത്താവിന്‍റെ പീഡാസഹനത്തെ ധ്യാനിക്കുന്ന നോന്പുകാലമാണിത്. സ്വന്തം ജനമാണ് ഈശോയെ തിരസ്കരിച്ചതും കുരിശിലേറ്റിയതും. എങ്കിലും അവരുടെ രക്ഷയ്ക്കുവേണ്ടിയാണ് ഈശോ സഹിച്ചതും മരിച്ചതും. അതുപോലെയുള്ള സഹനത്തിന്‍റെ ദിവസങ്ങൾ തന്‍റെ അനുയായികൾക്കും നേരിടേണ്ടി വരുമെന്ന് ഈശോ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ പീഡാനുഭവവെള്ളിക്കുശേഷം ഒരു ഉയിർപ്പു ഞായറാഴ്ച ഉണ്ടാകുമെന്നത് നിശ്ചയമാണ്.


സ്വന്തം മക്കളിൽനിന്നുള്ള പീഡനമാണ് സഭാമാതാവിനെ ഏറെ വേദനിപ്പിക്കുന്നത്. ആ ചരിത്രവും ആവർത്തിക്കപ്പെടും. ഗദ്സെമനിയിൽ രക്തം വിയർക്കുവോളം തീഷ്ണതയോടെ പ്രാർഥിച്ച ഈശോയോടൊപ്പം, ഒരു വെള്ളിയാഴ്ച 12 മണിമുതൽ 3 മണി വരെ കുരിശിൽ തറയ്ക്കപ്പെട്ട് വേദന സഹിച്ച് മനുഷ്യവർഗത്തിന്‍റെ പാപത്തിന് പരിഹാരം ചെയ്ത് മരിച്ച ദൈവപുത്രനോട് ചേർന്ന് നമുക്കും പ്രാർഥിക്കാം.

സഭയിലും സമൂഹത്തിലും, നമ്മുടെ രാജ്യത്തും ലോകം മുഴുവനിലും സ്നേഹവും സമാധാനവും കൈവരാൻ, സഭയിൽ അച്ചടക്കവും അനുസരണവും നിലനില്ക്കാൻ, പ്രത്യേകിച്ച് ഏറെ പ്രതിസന്ധി നേരിടുന്ന നമ്മുടെ മാതൃസഭയായ സീറോമലബാർ സഭ ഐക്യത്തിൽ ഏകമനസ്സോടെ മുന്നേറാൻ ദൈവകൃപയ്ക്കു വേണ്ടി പ്രാർഥിക്കാം. ഈ വെള്ളിയാഴ്ച എല്ലാ അതിരൂപതാംഗങ്ങളും ഇടവകപ്പള്ളികളിലോ ചാപ്പലുകളിലോ അതിനു കഴിയാത്തവർ വീടുകളിലോ അവർ ആയിരിക്കുന്ന സ്ഥലങ്ങളിലോ ഉപവസിച്ച് പ്രാർഥിക്കണം. പ്രത്യേകിച്ച് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെയുള്ള സമയത്ത് ഒരു മണിക്കൂറെങ്കിലും പ്രാർഥനയ്ക്കായി മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.