നഴ്സുമാരുടെ മിനിമം വേതനം: അന്തിമ വിജ്ഞാപനം ഇറക്കുന്നതു തടഞ്ഞു
നഴ്സുമാരുടെ മിനിമം വേതനം: അന്തിമ വിജ്ഞാപനം ഇറക്കുന്നതു തടഞ്ഞു
Friday, March 16, 2018 12:40 AM IST
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച് സർക്കാർ അന്തിമ വിജ്ഞാപനം ഇറക്കുന്നത് ഹൈക്കോടതി തടഞ്ഞു.

കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനുൾപ്പെടെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാൽ മിനിമം വേതനം പുതുക്കി നിശ്ചയിക്കാനായി തയാറാക്കിയ കരട് രേഖയുടെ അടിസ്ഥാനത്തിൽ നടക്കുന്ന ഹിയറിംഗ് ഉൾപ്പെടെയുള്ള നടപടികൾക്ക് ഇടക്കാല ഉത്തരവ് ബാധകമല്ല. ഇതിന്മേൽ അന്തിമ വിജ്ഞാപനമിറക്കുന്നതാണ് തടഞ്ഞിട്ടുള്ളത്.


സ്വകാര്യ ആശുപത്രി നഴ്സുമാരുടെ നിലവിലെ വേതനം 150 ശതമാനം വർധിക്കുന്ന തരത്തിലാണ് പുതിയ വിജ്ഞാപനം വരുന്നതെന്നും ഇതിൽ 400ലേറെ വരുന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകൾ എതിർപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർക്കാർ തിരക്കിട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ ഒരുങ്ങുകയാണെന്നും തങ്ങളുടെ എതിർപ്പ് പരിഗണിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.