എം. സുകുമാരൻ അന്തരിച്ചു
എം. സുകുമാരൻ അന്തരിച്ചു
Saturday, March 17, 2018 2:06 AM IST
തിരുവനന്തപുരം: എഴുത്തുകാരൻ എം. സുകുമാരൻ (75) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ, ജനിതകം, ചുവന്ന ചിഹ്നങ്ങൾ തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയനായ അദ്ദേഹം കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും നേടിയിട്ടുണ്ട്. 2006 ൽ ചുവന്ന ചിഹ്നത്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 1976 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ എന്ന കൃതിക്കായിരുന്നു.

1943 ൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണു ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിപ്പിച്ച എം. സുകുമാരൻ ഷുഗർ ഫാക്ടറിയിൽ തൊഴിലാളിയായി. അതിനു ശേഷം സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി വിഭാഗം അധ്യാപകനായി. 1963 ൽ തിരുവനന്തപുരത്ത് അക്കൗണ്ടന്‍റ് ജനറൽ ഓഫീസിൽ ക്ലാർക്കായി സർക്കാർ ജോലിയിൽ പ്രവേശിച്ചെങ്കിലും 1974 ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്നു പിരി ച്ചുവിടപ്പെട്ടു.


സംഘഗാനം, ഉണർത്തുപാട്ട് എന്നീ കഥകൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. പിതൃതർപ്പണം 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം നേടി. ജനിതകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മികച്ച കഥയ്ക്കുള്ള ചലച്ചിത്ര അവാർഡ് 1981 ൽശേഷക്രിയയ്ക്കും 1995 ൽ കഴകത്തിനും ലഭിച്ചു.

കഥാകാരി രജനി മന്നാടിയാർ മകളാണ്.

എം. സുകുമാരന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.