പട്ടികവർഗക്കാർക്ക് സ്പെഷൽ റിക്രൂട്ട്മെന്‍റ്‌വഴി സർക്കാർ ജോലി നൽകുമെന്നു മുഖ്യമന്ത്രി
പട്ടികവർഗക്കാർക്ക് സ്പെഷൽ റിക്രൂട്ട്മെന്‍റ്‌വഴി  സർക്കാർ ജോലി നൽകുമെന്നു മുഖ്യമന്ത്രി
Wednesday, March 21, 2018 1:14 AM IST
തിരുവനന്തപുരം: പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്തു സ്പെഷൽ റിക്രൂട്ട്മെന്‍റ് നടത്തി സർക്കാർ സർവീസിൽ ക്ലാസ്-ത്രീ, ഫോർ തസ്തികകളിൽ നിയമനം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പട്ടികവർഗ വിഭാഗങ്ങൾക്കു സർക്കാർ സർവീസിലുള്ള പ്രാതിനിധ്യക്കുറവു നിർണയിക്കുന്നതിനും പ്രത്യേക ദുർബല വിഭാഗങ്ങളെയും നിയമനത്തിനു മുൻഗണന ലഭിക്കാൻ അർഹതയുള്ള മറ്റു വിഭാഗങ്ങളെയും കണ്ടെത്തുന്നതിനും പട്ടികജാതി-വർഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തി.

പട്ടികവർഗത്തിലെ മറ്റു വിഭാഗങ്ങളേയും സ്പെഷൽ റിക്രൂട്ട്മെന്‍റിന് പരിഗണിക്കും. ഇതിനായി വിശദ മാർഗരേഖ പിഎസ്‌സിയുടെ ഉപദേശത്തോടെ തയാറാക്കും. മേയ് മാസത്തിനു മുൻപായി മാർഗരേഖ തയാറാക്കി സ്പെഷൽ റിക്രൂട്ട്മെന്‍റ് നടപടികൾ പൂർത്തിയാക്കാൻ പിഎസ്‌സിയോട് അഭ്യർഥിക്കുമെന്നും ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ അറിയിച്ചു.

അട്ടപ്പാടി പോലുള്ള മേഖലയിൽ പിഎസ്‌സി വഴി നിയമനം നടക്കുന്നതുവരെ നിലവിൽ ഒഴിവുള്ള തസ്തികകളിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് യോഗ്യതയ്ക്കനുസരിച്ചു ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യമിട്ടു പ്രത്യേക സംവരണം സർക്കാർ നിയമനത്തിൽ ഏർപ്പെടുത്താൻ ഭരണഘടന അനുശാസിക്കുന്നുണ്ട്. അതനുസരിച്ച് നിയമനങ്ങൾക്കു രണ്ടു ശതമാനം സംവരണം കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് വിഭാവനം ചെയ്യുന്നുണ്ട്. പ്രത്യേക റിക്രൂട്ട്മെന്‍റ് നടത്താനും വ്യവസ്ഥയുണ്ട്. എല്ലാ വർഷവും പട്ടികജാതി-വർഗ പ്രാതിനിധ്യം വിലയിരുത്തി കുറവു നികത്താൻ സ്പെഷൽ റിക്രൂട്ട്മെന്‍റുകൾ നടത്താറുണ്ട്.


എന്നിട്ടും മതിയായ പ്രാതിനിധ്യം ഈ വിഭാഗങ്ങൾക്ക് ലഭിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ എണ്ണം 4,98,603 ആണ്. രണ്ടു ശതമാനം എന്ന നിരക്കിൽ അർഹമായ പട്ടികവർഗ പ്രാതിനിധ്യം 9,972 ആണ്. നിലവിൽ സർക്കാർ സർവീസിലുള്ള പട്ടികവർഗ പ്രാതിനിധ്യത്തിൽ വൻതോതിൽ കുറവുണ്ട്. പോലീസിൽ 75 പേർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്‍റ് അന്തിമ ഘട്ടത്തിലാണ്.

വയനാട്, നിലന്പൂർ, അട്ടപ്പാടി എന്നിവിടങ്ങളിലെ പ്രത്യേക ദുർബല വിഭാഗത്തിൽപ്പെടുന്ന പണിയ, അടിയാൻ, കാട്ടുനായ്ക്കൻ വിഭാഗങ്ങൾക്കായി സിവിൽ എക്സൈസ് ഓഫീസർ തസ്തികയിൽ സ്പെഷൽ റിക്രൂട്ട്മെന്‍റ് നടപടി പൂർത്തിയായി വരുന്നതായും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.