ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; വീഴ്ചയുണ്ടായിട്ടില്ലെന്ന് സൂപ്രണ്ട്
Thursday, March 22, 2018 2:14 AM IST
തൃശൂർ: ഓക്സിജൻ കിട്ടാതെ രോഗി ആംബുലൻസിൽ മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നു ജനറൽ ആശുപത്രി സൂപ്രണ്ടിന്‍റെ വിശദീകരണം. പരാതി ഉയർന്ന സാഹചര്യത്തിൽ കോർപറേഷൻ മേയർ അജിത ജയരാജൻ ആശുപത്രിയിലെത്തി സൂപ്രണ്ടിൽനിന്നും ജീവനക്കാരിൽനിന്നും വിശദീകരണം തേടി.

ആവശ്യമായ ഓക്സിജൻ ആംബുലൻസിൽ ലഭ്യമായിരുന്നുവെന്നും, രോഗിക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും സൂപ്രണ്ട് ഡോ. ടി.പി. ശ്രീദേവി മേയറെയും സംഘത്തെയും അറിയിച്ചു. എങ്കിലും അത്യാസന്ന നിലയിലായിരുന്ന രോഗിയുടെ മരണത്തിനിടയാക്കിയെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ ഡിഎംഒ മുഖേന റിപ്പോർട്ട് കോർപ്പറേഷനു നൽകാൻ നിർദേശിച്ചു.


കിഴക്കുംപാട്ടുകര സ്വദേശി സെബാസ്റ്റ്യനാണ് കഴിഞ്ഞ ദിവസം ജില്ലാ ജനറൽ ആശുപത്രിയിൽനിന്നു വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുന്നതിനിടെ ആംബുലൻസിൽ മരിച്ചത്.
രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ്, യുവമോർച്ച പ്രവർത്തകർ ആശുപത്രിയിലേക്കു മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. ആശുപത്രി ഓഫീസിനു മുന്നിൽ മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ഉചിതമായ നടപടി സ്വീകരിക്കുമെന്നു സൂപ്രണ്ട് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.