കാട്ടാനകൾക്കൊപ്പം സെൽഫി; കളി കാര്യമാകുമെന്ന് വനംവകുപ്പ്
കാട്ടാനകൾക്കൊപ്പം സെൽഫി;  കളി കാര്യമാകുമെന്ന് വനംവകുപ്പ്
Tuesday, April 17, 2018 2:02 AM IST
തൊടുപുഴ: മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങളും അവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും അപകടങ്ങളും പെരുകുന്നതിനിടയിൽ കാട്ടാനകൾക്കൊപ്പം സെൽഫി എടുക്കാനുള്ള സഞ്ചാരികളുടെ ഭ്രമം മറ്റൊരു അപകടഭീഷണിയായി മാറുന്നു. കർശന നിയന്ത്രണങ്ങളും പിഴയുമേർപ്പെടുത്തിയിട്ടും സെൽഫിഭ്രമം നിയന്ത്രിക്കാനായിട്ടില്ല. മൂന്നാർ, മറയൂർമേഖലകളിൽ കാട്ടാനകൾ അപകടകാരികളായി മാറുന്പോൾ സഞ്ചാരികൾ അറിഞ്ഞുകൊണ്ട് അപകടത്തിലേക്കു ചാടുകയാണെന്നു തദ്ദേശവാസികളും വനംവകുപ്പും കുറ്റപ്പെടുത്തുന്നു.

ആനകൾക്കൊപ്പം സെൽഫിയെടുക്കുന്നതു ജീവൻ പണയംവച്ചുള്ള കളിയാണെന്ന മുന്നറിയിപ്പാണ് വനംവകുപ്പ് നൽകുന്നത്. മൂന്നാറിൽ കാട്ടാനകൾ റോഡിലിറങ്ങുന്നതും ഇവയ്ക്കൊപ്പം സെൽഫിയെടുക്കുന്നതും ടൂറിസ്റ്റുകൾ പതിവാക്കിയതോടെയാണ് വനംവകുപ്പിന്‍റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം മൂന്നാർ - മറയൂർ റൂട്ടിൽ കന്നിമല ബംഗ്ലാവിനു സമീപം കാട്ടാന റോഡിൽ ഇറങ്ങിയതിനെത്തുടർന്ന് രണ്ടുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു. ഗണേശൻ എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാനയാണ് റോഡിൽ ഇറങ്ങിയത്. എന്നാൽ, തടിച്ചുകൂടിയ വിനോദ സഞ്ചാരികൾ കാട്ടാനയ്ക്കൊപ്പം സെൽഫി പകർത്താൻ തിരക്കുകൂട്ടി. സെൽഫി പകർത്തുന്നതിനിടെ ആന പലപ്പോഴും ജനങ്ങൾക്കു നേരേ അക്രമാസക്തനായി ചീറിയടുക്കുകയും ചെയ്തിരുന്നു.

കാട്ടാനകൾക്കു മുന്നിൽ സെൽഫിയെടുത്തു വീന്പു പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതു നല്ലതല്ലെന്നു മൂന്നാർ ഡിഎഫ്ഒ നരേന്ദ്രബാബു പറയുന്നു. നിലവിലെ നിയമപ്രകാരം റോഡിൽനിന്നു കാട്ടാനയുടെ സെൽഫിയെടുക്കുന്നതിനെതിരെ നിയമപരമായി വനംവകുപ്പിന് ഒന്നും ചെയ്യാനാവില്ല. അതേസമയം, വനത്തിൽ അതിക്രമിച്ചു കയറുകയാണങ്കിൽ കേസെടുക്കാനാവും.


മൂന്നാറിന്‍റെ പലപ്രദേശങ്ങളിലും ആനകളുടെ സാന്നിധ്യമുള്ളതിനാൽ ഒരു ഭാഗത്തുനിന്നു മറ്റൊരു ഭാഗത്തേയ്ക്കു സഞ്ചരിക്കാനാണു കാട്ടാനകൾ പലപ്പോഴും റോഡിലേക്കിറങ്ങുന്നത്. എന്നാൽ, ആളുകൾ കൂടുന്നതും വാഹനങ്ങളുടെ ബഹളവും മൂലം പലപ്പോഴും ഇവയ്ക്കു റോഡ് മുറിച്ചുകടക്കാൻ കഴിയുന്നില്ല. കാട്ടാനകളെ കാണുന്പോൾ ആനകൾക്കു കടന്നു പോകാൻ കഴിയുന്ന തരത്തിൽ വഴിമാറിക്കൊടുക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നു ഡിഎഫ്ഒ പറയുന്നു.

കാട്ടാനകളുടെ വിഹാരകേന്ദ്രമായി അറിയപ്പെടുന്ന മൂന്നാറിൽ പടയപ്പയെന്നും ഗണേശനെന്നും അറിയപ്പെടുന്ന കൊന്പൻമാരാണ് വിവിധ പ്രദേശങ്ങളിൽ സാന്നിധ്യമറിയിക്കുന്നത്. സ്വതവേ ശാന്തനായ പടയപ്പ ആരെയും ആക്രമിച്ചതായി കേട്ടിട്ടില്ലെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ഏതു സമയവും ആക്രമിക്കാൻ സാധ്യതയുള്ളവയാണു കാട്ടാനകളെന്നതിനാൽ ആനയുടെ സമീപത്തേക്കു പോകുന്നതും സെൽഫി എടുക്കുന്നതും സഞ്ചാരികളും യാത്രക്കാരും ഒഴിവാക്കുകതന്നെ വേണം. ഇത്തരം കാര്യങ്ങളിൽ നിയമപരമായ നടപടികളേക്കാൾ പ്രധാനം സ്വയം ഇത്തരം കാര്യങ്ങളിലുള്ള അച്ചടക്കമാണു പ്രധാനമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ജോണ്‍സണ്‍ വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.