വരാപ്പുഴ കസ്റ്റഡി മരണം: സിഐ ഉൾപ്പെടെയുള്ള പോലീസുകാരെ ചോദ്യം ചെയ്തു
വരാപ്പുഴ കസ്റ്റഡി മരണം: സിഐ ഉൾപ്പെടെയുള്ള  പോലീസുകാരെ ചോദ്യം ചെയ്തു
Tuesday, April 17, 2018 2:02 AM IST
കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കേ ശ്രീജിത്് എന്ന യുവാവ് മരിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു. പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ജി.എസ്. ദീപക് എന്നിവർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെയാണു ചോദ്യം ചെയ്തത്. പ്രത്യേക അന്വേഷണസംഘത്തലവൻ ഐജി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ ഞായറാഴ്ചയായിരുന്നു ചോദ്യംചെയ്യൽ.

ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതു സംബന്ധിച്ചും തുടർന്നു സ്റ്റേഷനിൽ നടന്ന സംഭവങ്ങളെക്കുറിച്ചും സിഐ അടക്കമുള്ളവരിൽനിന്നു വിശദമായി ചോദിച്ചറിഞ്ഞതായാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. മൊഴികൾ വിശദമായി പരിശോധിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

സൈബർ സെല്ലിന്‍റെ സഹായത്തോടെ എറണാകുളം റൂറൽ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടേതടക്കമുള്ള ഫോണ്‍ രേഖകളും പരിശോധിക്കും. കേസുമായി ബന്ധപ്പെട്ടതും സംശയമുള്ളവരുടേതുമായ ഫോണ്‍രേഖകളാണു പരിശോധിക്കുന്നത്. ശ്രീജിത്തിനെ പിടികൂടുന്നതിനു മുന്പും മരണത്തിനുശേഷവും ഉൾപ്പെടെ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യപ്രേരണകൾ ഉണ്ടായിട്ടുണ്ടോയെന്നു കണ്ടെത്തുന്നതിനാണു പരിശോധന.


ഫോണ്‍ കോളുകളിൽ അസ്വാഭാവികത കണ്ടെത്തിയാൽ അവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കും. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിൽനിന്നു മൊഴിയെടുത്തുവരികയാണെന്നും ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്തവരിൽനിന്നും നാട്ടുകാരിൽനിന്നും മൊഴി രേഖപ്പെടുത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ പേരോട് വരുംദിവസങ്ങളിൽ മൊഴിയെടുക്കുന്നതിനു ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കസ്റ്റഡിയിൽ വച്ചാണു ശ്രീജിത്തിനു മർദനമേറ്റതെന്നു സൂചന നൽകി പ്രധാന സാക്ഷിയായ ഗണേഷിന്‍റെ മൊഴിയും പുറത്തുവന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നതിനു കാരണമായ വാസുദേവന്‍റെ വീടാക്രമണവുമായി ബന്ധപ്പെട്ട പ്രതികളെ കാണിച്ചുകൊടുക്കുന്നതിനായി പോലീസിനൊപ്പം ഉണ്ടായിരുന്നയാളാണു വാസുദേവന്‍റെ സഹോദരൻകൂടിയായ ഗണേഷ്. കസ്റ്റഡിയിലെടുത്തവരാണു തന്നെ മർദിച്ചതെന്നു മരിക്കുന്നതിനു മുന്പായി ശ്രീജിത്് ഡോക്ടർമാർക്കു മൊഴി നൽകിയെന്ന സൂചനകളും ഇതിനിടെ പുറത്തുവരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.