പൂയംകുട്ടിയിൽ കാട്ടാനക്കൂട്ടം വീട് തകർത്തു
പൂയംകുട്ടിയിൽ കാട്ടാനക്കൂട്ടം വീട് തകർത്തു
Thursday, April 19, 2018 1:27 AM IST
കോതമംഗലം: പൂയംകുട്ടിയിൽ കാട്ടാനക്കൂട്ടം വീട് തകർത്തു തരിപ്പണമാക്കി. വീട്ടിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. മണികണ്ഠൻചാൽ തിണ്ണക്കുത്തിൽ തറപ്പേൽ ജോസഫിന്‍റെ (കുര്യൻ-62) വീടാണ് കാട്ടാനക്കൂട്ടം തകർത്തത്. പുരയിടത്തിനു ചുറ്റും സ്ഥാപിച്ചിരുന്ന സോളാർ ഫെൻസിംഗും നിരവധി റബർമരങ്ങളും കാട്ടാനകൾ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.

ജോസഫും ഭാര്യ ത്രേസ്യാമ്മയും ഭിന്നശേഷിക്കാരിയായ എകമകൾ റിൻസിക്കൊപ്പം ആശുപത്രിയിലായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് കാട്ടാനക്കൂട്ടത്തിന്‍റെ താണ്ഡവത്തിൽ വീട് തകർന്നത് അറിയുന്നത്. വനാതിർത്തിയോട് ചേർന്ന് ഒറ്റപ്പെട്ട സ്ഥലത്തു രണ്ട് ഏക്കറിലാണ് മൂന്നു മുറിയുള്ള ഇവരുടെ വീട്. ഓട് മേഞ്ഞ് സിമന്‍റ് കട്ട ഉപയോഗിച്ച് പണിത വീടിന്‍റെ മേൽക്കൂരയും ഭിത്തിയും ഉൾപ്പെടെ പൂർണമായും ആനക്കൂട്ടം തകർത്തു. വീടിനകത്തുണ്ടായിരുന്ന സാമഗ്രികളും ചവിട്ടിമെതിച്ചു.


രണ്ടാഴ്ച മുന്പ് രാത്രിയിൽ വീടിന്‍റെ ജനൽ കാട്ടാനകൾ തകർത്തിരുന്നു. ഇതിനുശേഷം കുടുംബം കുറ്റിയാംചാൽ ഭാഗത്ത് വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ജോസഫും മകളും രോഗിയാണ്. സന്ധ്യ മയങ്ങുന്നതോടെ ഈ പ്രദേശത്തു കാട്ടാനക്കൂട്ടം എത്തുമെന്നു നാട്ടുകാർ പറയുന്നു. ചില ദിവസങ്ങളിൽ പകലുമെത്താറുണ്ട്. പന്തം കത്തിച്ചും പാട്ടകൊട്ടിയുമാണ് നാട്ടുകാർ ആനകളെ തുരത്തുന്നത്. നേരത്തെ നിരവധി കുടുംബങ്ങൾ ഈ ഭാഗത്ത് താമസിച്ചിരുന്നതാണ്. ആന ശല്യം വർധിച്ചതോടെ കുടുംബങ്ങൾ മിക്കതും പലായനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.