മെട്രോ സ്റ്റേഷനു സമീപം നിർമാണത്തിലിരുന്ന കെട്ടിടം ഭൂമിക്കടിയിലേക്കു താഴ്ന്നു
മെട്രോ സ്റ്റേഷനു സമീപം നിർമാണത്തിലിരുന്ന  കെട്ടിടം ഭൂമിക്കടിയിലേക്കു താഴ്ന്നു
Friday, April 20, 2018 1:03 AM IST
കൊച്ചി: നഗരമധ്യത്തിൽ കലൂർ മെട്രോ സ്റ്റേഷനു സമീപം നിർമാണത്തിലിരുന്ന കെട്ടിടം ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു. ഇന്നലെ രാത്രി 10 ഓടെയായിരുന്നു സംഭവം. ആളപായമില്ല. അപകടത്തെത്തുടർന്നു മെട്രോ സർവീസുകൾ നിർത്തിവച്ചു. വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനാൽ ആലുവയിൽനിന്നുള്ള പമ്പിംഗും നിർത്തി. അപകടാവസ്ഥ കണക്കിലെടുത്തു സമീപത്തെ കെട്ടിടങ്ങളിൽ താമസിക്കുന്നവരെ ഫയർഫോഴ്സും പോലീസും ചേർന്ന് ഒഴിപ്പിച്ചു.

കലൂർ മെട്രോ സ്റ്റേഷനു സമീപം ഗോകുലം പാർക്കിനോട് ചേർന്നു പൈലിംഗ് ജോലികൾ നടത്തിയിരുന്ന പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിന്‍റെ ഒന്നാം നില വരെ നിർമാണം നടത്തിയിരുന്ന ഭാഗങ്ങളാണ് ഇടിഞ്ഞുതാഴ്ന്നത്. 30 മീറ്റർ നീളമുള്ള പില്ലറുകൾ മറിഞ്ഞു വീണു. 15 മീറ്റർ ആഴത്തിൽ മണ്ണിടിയുകയും ചെയ്തിട്ടുണ്ട്. രണ്ടു ജെസിബി മണ്ണിനടിയിൽപ്പെട്ടു.

സമീപത്തെ കെട്ടിടങ്ങൾക്കു ചെറിയതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവം രാത്രിയിലായിലായതിനാൽ ജോലിക്കാർ സ്ഥലത്തില്ലായിരുന്നു. ഇതുമൂലം വൻദുരന്തം ഒഴിവായി. മണ്ണിടിഞ്ഞു താഴാനുള്ള കാര‍ണം വ്യക്തല്ല. മെട്രോയുടെ തൂണുകൾ കടന്നുപോകുന്ന ഭാഗത്ത് റോഡിനോട് ചേർന്ന് ഗർത്തം രൂപപ്പെട്ടതു കാരണമാണു മെട്രോ സർവീസ് നിർത്തിയത്. ആലുവയിൽനിന്ന് എറണാകുളത്തേക്കു വന്ന മെട്രോ ട്രെയിനുകൾ പാലാരിവട്ടത്ത് സർവീസ് അവസാനിപ്പിച്ചു.


ഇന്ന് ആലുവ മുതൽ പാലാരിവട്ടം വരെ മാത്രമെ മെട്രോ സർവീസ് ഉണ്ടാകൂ. വിശദമായ പരിശോധനകൾക്കുശേഷമേ സർവീസ് പൂർണതോതിൽ പുനഃരാരംഭിക്കുകയുള്ളൂവെന്നു മെട്രോ അധികൃതർ അറിയിച്ചു.

ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, ഉന്നത പോലീസ് അധികൃതർ, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു ജില്ലാ കളക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.