വനിതാ കംപാർട്ട്മെന്‍റിൽ വിദ്യാർഥിനിയെ ‌‌ ആക്രമിച്ച സന്യാസിവേഷധാരി പിടിയിൽ
Saturday, April 21, 2018 3:15 AM IST
കൊച്ചി: ട്രെയിനിലെ വനിതാ കന്പാർട്ട്മെന്‍റിൽ അതിക്രമിച്ചുകയറി എൻജിനിയറിംഗ് വിദ്യാർഥിനിയെ ആക്രമിച്ച സന്യാസിവേഷധാരിയെ പോലീസ് പിടികൂടി. വയനാട് അന്പലവയൽ സ്വദേശി ഭാഗ്യാനന്ദ സരസ്വതി (70) എന്നു വിളിക്കപ്പെടുന്ന ആളാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ എറണാകുളം-ഗുരുവായൂർ പാസഞ്ചർ ട്രെയിനിലെ വനിതാ കന്പാർട്ടുമെന്‍റിലായിരുന്നു സംഭവം.

വനിതാ കന്പാർട്ട്മെന്‍റിൽ കയറിയ ഇയാൾ സ്ത്രീകളോടു മോശമായി പെരുമാറിയെന്നാണ് പരാതി. ഇതു ചോദ്യം ചെയ്ത എൻജിനിയറിംഗ് വിദ്യാർഥിനിയുടെ കൈയിൽ കയറി പിടിച്ച് ഇയാൾ തിരിച്ചു. ഇതോടെ വിദ്യാർഥിനി ബാഗിൽ സൂക്ഷിച്ചിരുന്ന കുരുമുളക് സ്പ്രേയെടുത്തു സന്യാസി വേഷധാരിയുടെ മുഖത്തടിച്ചു. മുഖം കഴുകിയെത്തിയ ഇയാൾ വിദ്യാർഥിനി തന്‍റെ മുഖത്തു ലഹരിമരുന്ന് സ്പ്രേ ചെയ്തെന്നു പറഞ്ഞു ബഹളമുണ്ടാക്കി.


കന്പാർട്ടുമെന്‍റിലുണ്ടായിരുന്ന മറ്റു യാത്രക്കാർ റെയിൽവേ പോലീസിനെ വിവരമറിയിക്കുകയും തുടർന്നു ട്രെയിൻ അങ്കമാലിയിലെത്തിയപ്പോൾ ഇയാളെ പിടികൂടുകയുമായിരുന്നു. അങ്കമാലിയിൽ ഇയാൾ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. പെണ്‍കുട്ടിയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. സംഭവം സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നു റെയിൽവേ പോലീസ് എസ്ഐ ശരത്ത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.