വിശുദ്ധ ചോദനകളെ പിന്തുടർന്ന ദൈവമനുഷ്യൻ
വിശുദ്ധ ചോദനകളെ പിന്തുടർന്ന ദൈവമനുഷ്യൻ
Monday, April 23, 2018 1:58 AM IST
“ഇ ത്ര ചെറുതാകാനെത്ര വളരേണം? ഇത്ര സ്നേഹിക്കാനെന്തു വേണം?’’ പത്തുവർഷം മുൻപ് ജീസസ് യൂത്ത് ഇന്‍റർനാഷണൽ ന്യൂസ് ലെറ്ററിലെ ’ഹാർട്ട് ടോക്കി’ൽ ആദ്യമായി ആർച്ച് ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയെക്കുറിച്ച് ഞാനിങ്ങനെയാണ് എഴുതിയത്. നാഗ്പൂരിൽ അദ്ദേഹത്തെ സന്ദർശിച്ചു മടങ്ങുന്പോഴെല്ലാം സ്വയം ചോദിക്കാറുണ്ടായിരുന്നതും ഇതു തന്നെയാണ്. ദിവ്യകാരുണ്യ ഈശോയെ സൂചിപ്പിക്കുന്ന അതേ വരികളാൽ അവിടുത്തെ അരുമശിഷ്യനായ വിരുത്തക്കുളങ്ങരപ്പിതാവിനെ വിശേഷിപ്പിക്കുന്നത് ഒട്ടും അനുചിതമായി എനിക്കു തോന്നിയില്ല.

അദ്ദേഹത്തിന്‍റെ മെത്രാഭിഷേക റൂബി ജൂബിലി ആഘോഷങ്ങൾ 2017 ജൂലൈയിലാണു നടന്നത്. മെത്രാൻപദവിയിൽ നാല്പതു വർഷം പൂർത്തിയാക്കിയ ആദ്യ ഭാരതീയനായിരുന്നു അദ്ദേഹം. ആഗോള കത്തോലിക്കാ സഭയിൽ പോലും അപൂർവം ചിലർക്കു മാത്രം ലഭിക്കുന്ന സുവർണാവസരം. വെറും മുപ്പത്തിനാലാം വയസിലാണ് ഖാണ്ഡ്വ രൂപതയുടെ മെത്രാനായി അദ്ദേഹം അഭിഷിക്തനായത്. ഇരുപത്തൊന്നു വർഷത്തിനുശേഷം നാഗ്പൂർ മെത്രാപ്പോലീത്തയായി ഉയർത്തപ്പെടുകയും പിന്നീടുള്ള രണ്ടു പതിറ്റാണ്ടു കാലം അവിടെ സേവനനിരതനാവുകയും ചെയ്തു.
ഈമാസം 19 നു പുലർച്ചെ തികച്ചും അപ്രതീക്ഷിതമായാണ് പിതാവിന്‍റെ വിയോഗവാർത്തയെത്തിയത്. തലേരാത്രി അദ്ദേഹത്തിനു വിശ്രമത്തിന്‍റെ മണിക്കൂറുകളായിരുന്നില്ല. തിരക്കേറിയതും തീക്ഷ്ണവുമായിരുന്ന ശുശ്രൂഷാജീവിതത്തിന്‍റെ മൂർധന്യത്തിൽ സ്വർഗീയ യജമാനൻ അദ്ദേഹത്തെ സന്ദർശിക്കാൻ നിശ്ചയിച്ചിരുന്ന രാവായിരുന്നു അത്. അദ്ദേഹം തന്‍റെ ഹൃദയനാഥനെ സന്തോഷത്തോടെ സ്വീകരിക്കുകയും അല്പനേരംപോലും കാക്കാതെ തന്‍റെ നിത്യഭവനത്തിലേയ്ക്കു മടങ്ങുകയും ചെയ്തു.

ശക്തമായ ഹൃദയാഘാതത്തെ തുടർന്ന് പതിനാലു വർഷംമുന്പ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നെങ്കിലും ക്രിയാത്മകവും ഉൗർജസ്വലവുമായ പ്രവർത്തനത്തിന്‍റെ കാര്യത്തിൽ അദ്ദേഹം മിക്കപ്പോഴും നമ്മിൽ പലരെയുംകാൾ മുന്പിലായിരുന്നു. ’’ഞാനൊരു ഹൃദയമില്ലാത്തവനാണെന്ന് നിങ്ങളിനി കരുതില്ലല്ലോ’’ എന്ന് ശസ്ത്രക്രിയയ്ക്കു ശേഷം കൂടെക്കൂടെ പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം പറയാറുണ്ടായിരുന്നു. ഇതേ രസികത്വം നിറഞ്ഞ ശൈലിയിലാണ് ജീവിതത്തിലെ കഠിന പരീക്ഷണങ്ങളെപ്പോലും അദ്ദേഹം നേരിട്ടത്. അദ്ദേഹത്തിന്‍റെ വിയോഗം വളരെപ്പെട്ടന്നുള്ളതാണെന്നു തോന്നുമെങ്കിലും ഒരു കാര്യം എനിക്കുറപ്പാണ്. തന്‍റെ യജമാനനെ ഏതു നിമിഷത്തിലും സ്വീകരിക്കാനുള്ള ഒരുക്കം അദ്ദേഹത്തിനുണ്ടായിരുന്നു; വിവേകമതികളായ കന്യകകളെപ്പോലെ വക്കോളം നിറഞ്ഞ എണ്ണയും തെളിമയേറിയ പ്രകാശമുള്ള വിളക്കുമായാണ് പിതാവും അദ്ദേഹത്തിന്‍റെ ഭൂമിയിലെ തീർഥയാത്ര തുടർന്നിരുന്നത്.

അദ്ദേഹവുമായി കഴിഞ്ഞ മുപ്പതു വർഷത്തെ ബന്ധത്തിനിടയിൽ വ്യക്തിപരമായി സ്വാധീനിച്ച നിരവധി സംഭവങ്ങളുടെ ഓർമകളുണ്ട്. മനുഷ്യരോടൊത്തായിരുന്നുകൊണ്ട് അവരെ സ്നേഹിക്കാൻ എപ്പോഴും ആഗ്രഹിച്ച അക്ഷീണ യാത്രികനായിരുന്നു വിരുത്തക്കുളങ്ങര പിതാവ്; നിരന്തരം ’സാന്നിധ്യമേകുന്ന അപ്പസ്തോലൻ’. ദൈവരാജ്യ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്ന യുവജനങ്ങളുടെ വിവാഹം ആശീർവദിക്കുന്നതുൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾക്കുപോലും ഭാരതത്തിന്‍റെ ഏറ്റവും ഉൾഗ്രാമങ്ങൾവരെ അദ്ദേഹം സന്ദർശിച്ചു. യുവജന പരിപാടികൾക്കിടയിൽ തന്‍റെ സ്വതസിദ്ധമായ സ്നേഹത്തോടും കരുതലോടും കൂടെ അതിൽ പങ്കാളികളായ ഓരോരുത്തരെയും പിതാവ് പരിചയപ്പെടുമായിരുന്നു; പ്രോഗ്രാം ഹാൾ മുതൽ അടുക്കളവരെ ചുറ്റിനടന്നുകൊണ്ടാണ് ഇതു സാധിച്ചെടുത്തത്.

കുടുംബങ്ങൾ സന്ദർശിക്കുന്പോഴാവട്ടെ മാതാപിതാക്കളോടും കുട്ടികളോടും മാത്രമല്ല വീട്ടുജോലിക്കാരോടും ഡ്രൈവർമാരോടുമെല്ലാം അകമഴിഞ്ഞ സൗഹാർദത്തോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്തു. പോകുന്ന ഇടങ്ങളിലെല്ലാം ആർക്കും തടുക്കാനാവാത്ത ആനന്ദാതിരേകത്തിന്‍റെ സുനാമിത്തിരകളായിരുന്നു ആ സാന്നിധ്യം. ഹൃദയഭാരത്തോടെ അഭിമുഖീകരിച്ചവർപോലും പുഞ്ചിരി നിറഞ്ഞ മുഖത്തോടെയാണ് പിതാവിന്‍റെ പക്കൽനിന്നു മടങ്ങിയിരുന്നത്. ലാളിത്യം, സേവനസന്നദ്ധത, സംലഭ്യത, എളിമ തുടങ്ങിയ നിരവധി വ്യക്തിഗുണങ്ങളുടെ വിളനിലമായിരുന്നു അദ്ദേഹം.

1983-ൽ പിതാവിനെ ആദ്യമായി കണ്ടുമുട്ടിയ സംഭവം ഇപ്പോഴും പച്ചപ്പു നിറഞ്ഞ ഒരോർമയാണെനിക്ക്. ഡാഡിയും ഞാനും നാഷണൽ ഷൂട്ടിംഗ് കോന്പറ്റീഷനുവേണ്ടി മ്യൂവിലേയ്ക്കുള്ള യാത്രയ്ക്കിടയിലായിരുന്നു. ഡാഡിയ്ക്കു പിതാവുമായിപരിചയമുണ്ടായിരുന്നതിനാൽ ഖാണ്ഡ്വയിലെത്തിയപ്പോൾ അദ്ദേഹത്തെ ഒന്നു സന്ദർശിച്ചു പോകാമെന്ന് കരുതി. ഞങ്ങൾ എത്തിയപ്പോൾ പിതാവ് അവിടുണ്ടായിരുന്നില്ല. ഏറെനേരം കഴിഞ്ഞപ്പോൾ ഒരു സാധാരണ പുരോഹിതൻ സൈക്കിൾ ചവിട്ടി അവിടേയ്ക്കു വന്നു. ദിവസത്തെ മുഴുവൻ വെയിലുംകൊണ്ടു ക്ഷീണിതനായ അദ്ദേഹം മണ്ണും ചെളിയും പുരണ്ട ളോഹയാണു ധരിച്ചിരുന്നത്.


എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടു ഡാഡി പൊടുന്നനെ ചാടിയെഴുന്നേറ്റ് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു; അതു പിതാവായിരുന്നു! ചെളി പുരണ്ട വേഷത്തിൽ, സൈക്കിളോടിച്ചെത്തുന്ന ഒരു ബിഷപ്പിനെ ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല; ഒരു മിഷണറി ബിഷപ്പുമായുള്ള എന്‍റെ ആദ്യത്തെ കൂടിക്കാഴ്ച അതായിരുന്നു. ആടിന്‍റെ മണമുള്ള ഒരു യഥാർഥ ഇടയൻ! നമുക്കു പ്രിയങ്കരനായ ഫ്രാൻസിസ് പാപ്പായെപ്പോലുള്ള ഒരിടയൻ!

യുവജനങ്ങൾക്കായി തുടിക്കുന്ന ഒരു ഹൃദയം പിതാവിനുണ്ടെ ന്നതിന്‍റെ വലിയ തെളിവായിരുന്നു ഭാരത കത്തോലിക്കാ മെത്രാൻ സമിതി യുവജന കമ്മീഷന്‍റെ ആദ്യ ചെയർമാനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ സ്തുത്യർഹമായ സേവനം. പ്രഥമ ജീസസ് യൂത്ത് എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ പിതാവായിരുന്നു. യുവജനങ്ങൾ എല്ലായ്പ്പോഴും അദ്ദേഹത്തിന്‍റെ സൗമ്യസാന്നിധ്യത്തെ സ്നേഹത്തോടെ വിലമതിച്ചു. യുവജനസംഗമങ്ങളിലെത്തുന്പോൾ പ്രത്യേകം തയാറാക്കിയ അതിഥിസത്കാര മുറിയിൽ പിതാവ് പ്രവേശിച്ചതേയില്ല. യുവജനങ്ങളോടൊപ്പം നീണ്ട വരികളിൽ നിന്ന് അവരുടെ അതേ ഭക്ഷണം കഴിക്കുകയും സംവദിക്കുകയും ചെയ്തു. പിതാവിനൊപ്പം സെൽഫിയില്ലാത്ത ജീസസ് യൂത്ത് അംഗങ്ങൾ അപൂർവമായിരിക്കും!

അന്താരാഷ്‌ട്ര യുവജനദിന സംഗമങ്ങളിൽ പിതാവ് എല്ലായ്പ്പോഴും യുവജനങ്ങൾക്കിടയിലെ സ്ഥിരസാന്നിധ്യമായിരുന്നു. അതിന്‍റെ ഒരുക്ക സംഗമങ്ങളിലൊന്നായ യൂത്ത് എറൈസ് ഇന്‍റർനാഷണൽ ഫെസ്റ്റിവൽ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമെത്തുന്ന യുവജനങ്ങളുടെ ഒത്തുചേരലാണ്. പിതാവ് അവിടെത്തുകയും ലളിതവും സ്വാഭാവികവും ചൈതന്യവത്തുമായ ദിവ്യബലിയർപ്പണത്തിലൂടെ മുഴുവൻ യുവജനങ്ങളുടെയും ഹൃദയം കവരുകയും ചെയ്തു.

ബന്ധങ്ങൾക്ക് ആഴമേറിയ മൂല്യം കല്പിച്ച വ്യക്തിത്വമായിരുന്നു പിതാവിന്‍റേത്. തിരക്കേറിയ പരിപാടികൾക്കിടയിലും കുടുംബങ്ങൾ സന്ദർശിക്കാനും അവരുമായി ഉൗഷ്മളമായ സ്നേഹബന്ധം നിലനിർത്താനും പിതാവ് പരിശ്രമിച്ചു. ആനന്ദമുൾപ്പെടെ മനുഷ്യന്‍റെ സ്വാഭാവികവും സഹജവുമായ ഗുണവിശേഷങ്ങളൊന്നും മെത്രാനായശേഷവും പിതാവ് കൈവെടിഞ്ഞിരുന്നില്ല. അദ്ദേഹം ഒരു യഥാർഥ മിഷനറി ബിഷപ്പായിരുന്നു. അദ്ദേഹവുമായുള്ള ആദ്യ കണ്ടുമുട്ടൽ മുതൽ എന്നെ നിരന്തരം പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്തത് അദ്ദേഹത്തിന്‍റെ സഹജമായ തീക്ഷ്ണതയാണ്. എ മിഷണറി മൂവ്മെന്‍റ് അറ്റ് ദ് സർവീസ് ഓഫ് ദി ചർച്ച്’ എന്ന ലക്ഷ്യം പേറിയുള്ള ജീസസ് യൂത്ത് മുന്നേറ്റത്തിന്‍റെ യാത്രയ്ക്ക് നിയതമായ അർഥവും ആഴവും കൈവന്നതു പിതാവു നല്കിയ നേതൃപരമായ ദിശാബോധത്തിൻ കീഴിലാണ്.

ജീസസ് യൂത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും സങ്കീർണവും പ്രയാസമേറിയതുമായ സമയങ്ങളിലുൾപ്പെടെ ഒരു യഥാർഥ നേതാവായി മാർഗനിർദേശം നല്കിയ പിതാവ് അതിശയപ്പെടുത്തുന്ന സാന്നിധ്യമായിരുന്നു. 2009ൽ, ജീസസ് യൂത്ത് മുന്നേറ്റം പൊന്തിഫിക്കൽ അംഗീകാരത്തിനായുള്ള നടപടികൾ ആരംഭിച്ചപ്പോൾ മുതൽ അതിനായി നിയോഗിക്കപ്പെട്ട സംഘത്തിന് മാർഗനിർദേശങ്ങൾ നല്കിയത് പിതാവാണ്. അദ്ദേഹത്തിന്‍റെ കാര്യക്ഷമതയേറിയ ഇടപെടലുകളും ബോധ്യങ്ങളുമാണ് ഏഴുവർഷങ്ങൾക്കു ശേഷം (കാനോനിക അംഗീകാരം ലഭിച്ച) ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ രണ്ടാമത്തേതുമായ മുന്നേറ്റമായി വളരാൻ ജീസസ് യൂത്തിനെ സഹായിച്ചത്.

സംഗീതത്തെ വളരെയധികം സ്നേഹിച്ച പിതാവ്, റെക്സ്ബാൻഡ് അംഗങ്ങളുമായി വളരെ അടുപ്പത്തിലായിരുന്നു. വേൾഡ് യൂത്ത് ഡേകളിലെ റെക്സ്ബാൻഡ് പ്രോഗ്രാമുകളിലെല്ലാം വേദിയുടെ മുൻനിരയിൽ പാട്ടും നൃത്തച്ചുവടുകളുമായി അദ്ദേഹം ഉണ്ടാകാറുണ്ട്. ജാതി-മത ഭേദമില്ലാതെ നിരവധിപ്പേർ പങ്കുചേർന്ന രണ്ടു റെക്സ്ബാൻഡ് പ്രോഗ്രാമുകൾ പിതാവ് നാഗ്പൂരിൽ സംഘടിപ്പിച്ചു.
ജീവിതം അതിന്‍റെ പൂർണതയിലും നിറവിലും നയിച്ച മനുഷ്യനായിരുന്നു ആർച്ച് ബിഷപ് ഡോ. ഏബ്രാഹം വിരുത്തക്കുളങ്ങര. ഒരിടത്തും തടഞ്ഞു നില്ക്കാതെ അദ്ദേഹം മുന്നോട്ടു പൊയ്ക്കൊണ്ടേ യിരുന്നു. ജീവിതത്തിലെ ഏറെ ലളിതമായ ചെറിയ കാര്യങ്ങളിലും ആനന്ദം കണ്ടെ ത്തിയിരുന്ന പിതാവ് ഒരു നിമിഷം പോലും വെറുതെ പാഴാക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. തന്‍റെ ’ഓട്ട’ത്തിൽ അദ്ദേഹം സൂക്ഷിച്ച അനായാസമായ ഈ വേഗം, വിളിയും ദൗത്യവും തിരിച്ചറിഞ്ഞു മുന്നേറാൻ ജീസസ് യൂത്ത് മുന്നേറ്റത്തിനും വലിയ പ്രേരണയായി. തന്‍റെ ഹൃദയത്തിൽ നിന്നുള്ള വിശുദ്ധ ചോദനകളെയാണ് അദ്ദേഹം നിരന്തരം പിൻതുടർന്നത്.


മനോജ് സണ്ണി

(ജീസസ് യൂത്ത് ഇന്‍റർനാഷണലിന്‍റെ മുൻ അന്തർദേശീയ കോ-ഓർഡിനേറ്ററും ഫോർമേഷൻ ഡയറക്ടറുമാണു ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.