തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. നിലാവും നക്ഷത്രങ്ങളും(അമൃത) മികച്ച സീരിയലായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ടെലി സീരിയലിനുള്ള പുരസ്കാരം മഞ്ഞൾ പ്രസാദം(ഫ്ളവേഴ്സ്) കരസ്ഥമാക്കി. കൃഷ്ണൻ ബാലകൃഷ്ണൻ (കാളിഗണ്ഡകി) മികച്ച നടനായും അമലാ ഗിരീശൻ (നീർമാതളം) മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ജഗത് നാരായണും ജാൻകി നാരായണും(സ്വബോധം) പങ്കിട്ടു. പി.ആർ ചേംബറിൽ മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
മറ്റ് അവാർഡുകൾ(കഥാവിഭാഗം): ടെലിഫിലിം(20 മിനിറ്റിൽ താഴെ)-അണ്ഡകടാഹത്തിലെ ഒരു പപ്പടം (കപ്പ ടിവി), ടെലിഫിലിം (20 മിനിറ്റിൽ കൂടിയത്)-ബാലന്റെ ഗ്രാമം (കൈരളി പീപ്പിൾ), കഥാകൃത്ത്-ജി.ആർ ഇന്ദുഗോപൻ (കാളിഗണ്ഡകി), എന്റർടെയ്ൻമെന്റ് ഷോ-കുട്ടികളോടാണോടാ കളി (മഴവിൽ മനോരമ), കോമഡി പ്രോഗ്രാം-അളിയൻ vs അളിയൻ (അമൃത ടിവി), കൊമേഡിയൻ-റിയാസ് നർമ്മകല (അളിയൻvs അളിയൻ, അമൃത ടിവി), ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആണ്)-എസ്. രാധാകൃഷ്ണൻ(കാളിഗണ്ഡകി), ഡബ്ബിംഗ് ആർട്ടിസ്റ്റ്(പെണ്)-പാർവതി എസ്. പ്രകാശ് (നിലാവും നക്ഷത്രങ്ങളും).
കുട്ടികളുടെ ഷോർട്ട് ഫിലിം-പോയിന്റ്സ്(ഷാലോം ടിവി), മികച്ച സംവിധായകൻ-മധുപാൽ(കാളിഗണ്ഡകി), മികച്ച രണ്ടാമത്തെ നടൻ-വിജയ് മേനോൻ(നിലാവും നക്ഷത്രങ്ങളും), രണ്ടാമത്തെ നടി-ഗൗരി കൃഷ്ണൻ(നിലാവും നക്ഷത്രങ്ങളും), കാമറാമാൻ-നൗഷാദ് ഷെറീഫ്(കാളിഗണ്ഡകി), ചിത്രസംയോജകൻ-ടോണി മേലുകാവ്(നിലാവും നക്ഷത്രങ്ങളും), സംഗീത സംവിധായകൻ-കല്ലറ ഗോപൻ(കാളിഗണ്ഡകി), ശബ്ദലേഖനം-എൻ. ഹരികുമാർ(രാഗസൂത്രം), കലാസംവിധാനം-അജിത് കൃഷ്ണ(കാളിഗണ്ഡകി).
പ്രത്യേക ജൂറി പരാമർശങ്ങൾ: കഥാകൃത്ത്-എസ്. ഗിരീശൻ ചാക്ക(മനുഷ്യൻ, കൈരളി ടിവി), അഭിനയ മികവ്-മഞ്ജു പത്രോസ്(അളിയൻ അളിയൻ), നിയാസ് ബക്കർ(മറിമായം, മഴവിൽ മനോരമ), അമ്പൂട്ടി(മനുഷ്യൻ), സംഗീതം-ദീപാങ്കുരൻ(രാഗസൂത്രം), ടി.വി ഷോ-ഷെമീൻ സെയ്തു(നക്ഷത്രപ്പിറവി).
കഥേതര വിഭാഗം അവാർഡുകൾ: ഡോക്യുമെന്ററി(ജനറൽ)-സോർഡ് ഓഫ് ലിബർട്ടി(സംവിധാനം ഷൈനി ജേക്കബ് ബെഞ്ചമിൻ), ഡോക്കുമെന്ററി(സയൻസ്)-സഹ്യന്റെ നഷ്ടം(ബിജു പങ്കജ്), ഡോക്കുമെന്ററി(ബയോഗ്രഫി)-പയണം(എം.ജി അനീഷ്), ഡോക്യുമെന്ററി(വിമൻ ആൻഡ് ചിൽഡ്രൻ)-പ്രകാശം പരത്തുന്ന പെണ്കുട്ടി(തന്പാൻ), എഡ്യുക്കേഷണൽ പ്രോഗ്രാം-നല്ല പാഠം(കാർത്തിക തന്പാൻ), മികച്ച ആങ്കർ(എഡ്യൂക്കേഷണൽ പ്രോഗ്രാം)-പാർവതി കുര്യാക്കോസ്(പരിപാടി-നല്ല പാഠം), മികച്ച സംവിധായിക(ഡോക്കുമെന്ററി)-ഷൈനി ജേക്കബ് ബെഞ്ചമിൻ(സോർഡ് ഓഫ് ലിബർട്ടി), ന്യൂസ് കാമറാമാൻ-സന്തോഷ് എസ്. പിള്ള(മഴ ഒച്ച്), വാർത്താ അവതാരക-നിഷ പുരുഷോത്തമൻ(മനോരമ ന്യൂസ്), മികച്ച ആങ്കർ-വിധുബാല(കഥയല്ലിത് ജീവിതം), കമന്റേറ്റർ-രാഹുൽ കൃഷ്ണ കെ.എസ്, ഫിജി തോമസ്(മനോരമ ന്യൂസ്), മികച്ച ഇൻർവ്യൂവർ-അഭിലാഷ് മോഹൻ(റിപ്പോർട്ടർ ടിവി), ഹർഷൻ ടി.എം(മീഡിയ വണ്), ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്-ബിജു പങ്കജ്(മാതൃഭൂമി ന്യൂസ്), ടി.വി ഷോ കറണ്ട് അഫയേഴ്സ്-സെൽഫി കശാപ്പും കശപിശയും(കൈരളി), കുട്ടികളുടെ പരിപാടി(പൂന്പാറ്റകളുടെ പള്ളിക്കൂടം(സംവിധാനം ബൈജുരാജ് ചേകവർ).
പ്രത്യേക ജൂറി പരാമർശങ്ങൾ: ഡോക്കുമെന്ററി(ജനറൽ)-വർക്ക് ഓഫ് ഫയർ(സംവിധാനം കെ.ആർ മനോജ്), ദി സ്ലേവ് ജനിസിസ്(സംവിധാനം കെ.എം അസീസ്), നേർക്കാഴ്ച-വരട്ടാർ(സംവിധാനം പ്രേംലാൽ പ്രബുദ്ധൻ), നാലുകെട്ടിലെ മുരളീധരൻ(സംവിധാനം സുബിതാ സുകുമാർ), കാഴ്ചപ്പതിപ്പ്:ടീച്ചർ അമ്മ(സംവിധാനം സുബിതാ സുകുമാർ), എഡ്യുക്കേഷണൽ പ്രോഗ്രാം-പാഠവും കടന്ന്(വിക്ടേഴ്സ്)
രചനാവിഭാഗം അവാർഡുകൾ: ലേഖനങ്ങൾ-ടെലിവിഷൻ: കാഴ്ചയും ഉൾക്കാഴ്ചയും (സലിൻ മാങ്കുഴി), സീരിയലുകളെ എന്തുകൊണ്ട് സെൻസർ ചെയ്യണം (ഡോ. ടി.കെ സന്തോഷ് കുമാർ). പ്രത്യേക ജൂറി പരാമർശം: ലേഖനം-പരസ്യചിത്രങ്ങൾ സൃഷ്ടിക്കുന്നത്(ശ്യാംജി).