ലിഗയുടെ ബന്ധുക്കൾ തന്നെ കാണാൻ ശ്രമിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി
ലിഗയുടെ ബന്ധുക്കൾ തന്നെ കാണാൻ ശ്രമിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി
Wednesday, April 25, 2018 2:13 AM IST
തിരുവനന്തപുരം: കാണാതായ വിദേശവനിത ലിഗയുടെ ബന്ധുക്കൾ ഒരു ഘട്ടത്തിലും തന്നെ കാണാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്കു കാണാൻ താത്പര്യമുണ്ടെങ്കിൽ അതിന് എന്താണു തടസം? നിയമസഭയിലോ സെക്രട്ടേറിയറ്റിലെ ഓഫീസിലോ തന്നെ കാണാൻ ഒരിക്കലും അവർ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. എന്നിട്ടും കാണാൻ അവസരം നൽകിയില്ലെന്നു ചിലർ പ്രചരിപ്പിക്കുകയാണ്. ഇതു പിന്നീടു മാധ്യമങ്ങളും ഏറ്റെടുത്തുവെന്നും ഇതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ലിഗയുടെ മരണം ദൗർഭാഗ്യകരമാണ്. സ്വാഭാവികമായും സഹോദരിക്ക് ഉത്കകണ്ഠ കാണും. അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ വരികയും ഓഫീസിലുള്ളവർ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തു. അന്നുതന്നെ ഡിജിപിയുമായി സംസാരിച്ചു. അവർക്കു പോലീസ് ക്ലബ്ബിൽ താമസസൗകര്യവും വേണ്ട സുരക്ഷയും ഒരുക്കി.


അവർ വരുന്ന സമയം താൻ ഓഫീസിൽ ഇല്ലായിരുന്നു. അതിനാൽ കാണാൻ സാധിച്ചില്ല. ഇന്ത്യയിൽ ടൂറിസ്റ്റുകൾക്ക് ഏറ്റവുമധികം സുരക്ഷിതത്വമുള്ള സ്ഥലമാണു കേരളം. അതു കൊണ്ടുതന്നെ, ലിഗയുടെ മരണം നമ്മുടെ ടൂറിസത്തിനു തിരിച്ചടിയാകുമെന്ന പ്രചാരണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.