വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക്കിനെതിരേ കൂടുതൽ വെളിപ്പെടുത്തലുമായി കൂട്ടുപ്രതികൾ
വരാപ്പുഴ കസ്റ്റഡി മരണം: എസ്ഐ ദീപക്കിനെതിരേ കൂടുതൽ വെളിപ്പെടുത്തലുമായി കൂട്ടുപ്രതികൾ
Wednesday, April 25, 2018 2:13 AM IST
കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത് എന്ന യുവാവ് മരിച്ച കേസിൽ പ്രതിചേർക്കപ്പെട്ട എസ്ഐ ജി.എസ്. ദീപക്കിനെതിരേ നിർണായക വെളിപ്പെടുത്തലുകളുമായി കൂട്ടുപ്രതികൾ. വയറുവേദന അസഹ്യമായ സമയത്തും ശ്രീജിത്തിനെ എസ്ഐ ക്രൂരമായി മർദിച്ചുവെന്നാണു വാസുദേവന്‍റെ വീട് ആക്രമണക്കേസിൽ അറസ്റ്റിലായ കൂട്ടുപ്രതികൾ പറയുന്നത്. വാസുദേവന്‍റെ ആത്മഹത്യയിൽ ഇവർക്കെതിരേ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയതോടെ കേസിൽ റിമാൻഡിലായിരുന്ന ഒന്പത് പ്രതികൾക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.

പുലർച്ചെ വരാപ്പുഴ സ്റ്റേഷനിലെത്തിയ ദീപക് എല്ലാവരെയും മർദിച്ചു. ശ്രീജിത്തിന്‍റെ വയറ്റിൽ ദീപക് ചവിട്ടിയെന്നും ഇവർ പറയുന്നു. വയറുവേദനമൂലം കരഞ്ഞിട്ടുപോലും ശ്രീജിത്തിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലീസുകാർ തയാറായില്ല. കസ്റ്റഡിയിലെടുക്കാൻ വന്ന പോലീസുകാർ തന്നെ ക്രൂരമായി മർദിച്ചുവെന്നു ശ്രീജിത് തങ്ങളോട് പറഞ്ഞു. ആശുപത്രിയിൽ കൊണ്ടു പോകുന്നതുവരെ ശ്രീജിത്തിന്‍റെ മുഖത്ത് മുറിപ്പാടുകൾ ഇല്ലായിരുന്നുവെന്നും വീണ്ടും മർദിച്ചിരിക്കാമെന്നും ഇവർ പറഞ്ഞു.


കേസിൽ എസ്ഐ ദീപക്കിനെ നാലാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്, അപ്പോൾ റിമാൻഡിലുണ്ടായിരുന്ന ഈ ഒന്പത് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ്. സുധി, ശരത്, വിനു, ശ്രീക്കുട്ടൻ എന്നിവരാണ് എസ്ഐ ദീപക്കിനെതിരേ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.