"ചങ്ക് വണ്ടി'ക്കു പിന്നിൽ റോസ്മി; അഭിനന്ദനപത്രം നൽകി തച്ചങ്കരി
 ചങ്ക് വണ്ടി ക്കു പിന്നിൽ റോസ്മി; അഭിനന്ദനപത്രം നൽകി തച്ചങ്കരി
Wednesday, April 25, 2018 2:13 AM IST
കോട്ടയം: അവസാനം ചങ്ക് ബസിനു പിന്നിലെ ഫോണ്‍വിളിക്കാരി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്കു മുന്നിൽ നന്ദി പറയാനെത്തി. ഈരാറ്റുപേട്ട ഗാരേജിലെ ബസിന് ചങ്ക് എന്നു പേരെഴുതിക്കാനും സർവീസ് നിലനിറുത്താനും കാരണക്കാരിയായ എലിക്കുളം മാനോലിയിൽ റോസ്മിയാണ് എംഡിയുടെ മുന്നിലെത്തിയത്.

"അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ... എന്തിനാണ് ആ ബസ് ആലുവയിലേക്ക് കൊണ്ടുപോയത്. ആലുവ ഡിപ്പോയിൽ ഇത്ര ദാരിദ്ര്യമാണോ എന്നു റോസ്മി ഫോണിൽ നടത്തിയ അഭ്യർഥനയിലാണ് ബസ് ഈരാറ്റുപേട്ട ഗാരേജിൽ നിലനിറുത്താനും ചങ്ക് എന്ന് ബസിൽ എഴുതാനും കാരണമായത്.

റോസ്മി കോട്ടയത്ത് സ്പീഡ് വിംഗ്സിൽ അയാട്ട വിത്ത് ഏവിയേഷൻ കോഴ്സ് പഠിക്കുകയാണ്. കോളജിലേക്കുള്ള യാത്രയിലാണ് റോസ്മി ഈരാറ്റുപേട്ട ഡിപ്പോയുടെ ആർഎസ് സി 140 കോട്ടയം-കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസിൽ യാത്ര ചെയ്തിരുന്നത്. രാവിലെ 8.50നു കൊട്ടാരമറ്റത്തുനിന്നോ പാലാ റിവർവ്യു സ്റ്റോപ്പിൽ നിന്നോ റോസ്മി ഇതേ ബസിൽ മുടങ്ങാതെ കയറും.

കണ്ടക്ടറായിരുന്ന ഈരാറ്റുപേട്ട സ്വദേശി സമീറിന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഈ ബസ് ആലുവയിലേക്ക് മാറ്റുകയാണെന്നു റോസ്മി അറിഞ്ഞത്. ബസ് കാണാതായതോടെ റോസ്മി ആലുവ ഡിപ്പോയിലേക്കു നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ് വൈറലാകുകയായിരുന്നു.


ഇതു കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരിയുടെ വാട്സ് ആപ്പിൽ എത്തിയതോടെ ബസ് തിരികെ ഈരാറ്റുപേട്ട ഡിപ്പോയ്ക്കു തിരികെ നല്കി. പെണ്‍കുട്ടിയുടെ ഫോണ്‍വിളിക്കു മാന്യമായി മറുപടി നൽകിയ ആലുവ ഡിപ്പോയിലെ ജീവനക്കാരൻ ജോണിക്ക് അഭിനന്ദനക്കത്തും എംഡി അയച്ചു. കഴിഞ്ഞ ദിവസം ഈ ബസിൽ ഹൃദയചിഹ്നം വരച്ച് ചങ്ക് എന്നെഴുതിയതും എംഡിയുടെ നിർദേശത്തിലാണ്. ഏതാണ് ഫോണ്‍ കോളിനു പിന്നിലെ പെണ്‍കുട്ടിയെന്ന് യാത്രക്കാർ അന്വേഷിക്കുന്പോഴും ഒന്നും മിണ്ടാതെ അവരുടെ കമന്‍റുകൾ കേട്ടു രസിച്ച് റോസ്മി ഇതേ ബസിൽ യാത്ര തുടരുകയും ചെയ്തു.

ഇന്നലെയാണ് ബസിലെ പതിവു യാത്രക്കാരിയും സുഹൃത്തുമായ ഡിംപിളിനൊപ്പം റോസ്മി തിരുവനന്തപുരത്തെത്തി തച്ചങ്കരിയെ കണ്ടത്. എംഡി ഒരു അഭിനന്ദന പത്രം എഴുതി റോസ്മിക്കു സമ്മാനിച്ചു. ഒരു പെണ്‍കുട്ടിയുടെ ഫോണ്‍വിളി സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊതുപ്രതികരണം എന്താകുമെന്ന ആശങ്കയുണ്ടായിരുന്നതിനാലാണു പേര് വെളിപ്പെടുത്താൻ വൈകിയതെന്നു റോസ്മി ദീപികയോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.