സഹകരണ ബാങ്കിൽ 179 ദിവസത്തിലധികം കാലാവധിയുള്ള സ്ഥിരനിക്ഷേപം സ്വീകരിക്കരുതെന്ന ഉത്തരവ് പിൻവലിക്കണം
Saturday, May 19, 2018 12:05 AM IST
തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കിൽ 179 ദിവസത്തിലധികം കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾ സ്വീകരിക്കരുതെന്ന സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവ് പ്രാഥമിക സഹകരണ സംഘങ്ങളെയും ജില്ലാ സഹകരണ ബാങ്കുകളെയും തകർക്കുന്നതാണെന്നു സഹകരണ ജനാധിപത്യവേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള.

പ്രാഥമിക സഹകരണ സംഘങ്ങൾ നിലവിൽ 8.25 ശതമാനത്തിനും മുതിർന്ന പൗരനുള്ള നിക്ഷേപങ്ങൾ 8.75 ശതമാനത്തിനുമാണ് സ്വീകരിക്കുന്നത്. ഇത് രണ്ടു മാസത്തിനു മുന്പ് സർക്കാർ കുറച്ച പലിശയാണ്. അതിനുമുൻപ് യഥാക്രമം 8.75 മുതൽ 9.25 ശതമാണ് ഒരു വർഷ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ. കാർഷിക മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധിയും സാന്പത്തിക ഞെരുക്കവും കാരണം ഇപ്പോൾ തന്നെ ഗുരുതര പ്രതിസന്ധി നേരിടുന്ന സംഘങ്ങളുടെ തകർച്ച ഈ നടപടി മൂലം പൂർണതയിലെത്തും.

ജില്ലാ സഹകരണ ബാങ്കുകൾക്കുള്ള നിക്ഷേപങ്ങളുടെ സിംഹഭാഗവും പ്രാഥമിക സംഘങ്ങളുടെ നിക്ഷേപവുമാണ്. അവരുടെ നിക്ഷേപങ്ങൾ ജില്ലാ സഹകരണ ബാങ്കിൽ മാത്രമേ നിക്ഷേപിക്കാവൂ. ഇപ്പോൾ തന്നെ ഭൂരിപക്ഷം നിക്ഷേപവും അരശതമാനം നഷ്ടത്തിലാണ് ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നത്.


അതുപോലെ തന്നെ ഒരു മാസത്തിൽ പത്തിൽ കൂടുതൽ ഇടപാടുകൾ നടത്തുന്നവരിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാനും രജിസ്ട്രാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നടപടി സ്വീകരിച്ച എസ്ബിഐയുടെ നിലപാടിനെ പകൽ കൊള്ളയാണെന്നു പറഞ്ഞ് ആക്ഷേപിച്ച കേരള സർക്കാരാണ് അതേ തരത്തിലുള്ള ഒരു നടപടിക്ക് അനുവാദം നൽകിയിരിക്കുന്നത്.

ജില്ലാ സഹകരണ ബാങ്കിൽ 179 ദിവസത്തിൽ കൂടുതൽ കാലത്തേക്കു നിക്ഷേപം പാടില്ലായെന്ന സമീപനം ജില്ലാ ബാങ്കുകളിൽ ഇടപാടു നടത്തുന്ന വ്യക്തികളെ ശാശ്വതമായി നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.