കേരള മിനിമം വേജസ് റൂൾസ് ഭേദഗതി ശരിവച്ചതിനെതിരേ അപ്പീൽ
Saturday, May 19, 2018 12:26 AM IST
കൊച്ചി: തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന 2015 ലെ കേരള മിനിമം വേജസ് റൂൾസ് ഭേദഗതി ശരിവച്ച ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിനെതിരേ ഒരു കൂട്ടം സ്ഥാപനങ്ങൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. വേതനസുരക്ഷാ പദ്ധതി എന്ന പേരിൽ കംപ്യൂട്ടർവത്കരണത്തിലൂടെയുള്ള വേതനവിതരണം ഉറപ്പാക്കിയ 2015 ജൂലൈ എട്ടിലെ ഭേദഗതി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സിംഗിൾബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.

ഇത്തരം സംവിധാനം പ്രായോഗികമല്ലെന്നു ഹർജിക്കാർ പറയുന്നു. തൊഴിൽ മേഖലയിലെ വിദഗ്ധർക്കും അല്ലാത്തവർക്കും നൽകുന്ന പ്രതിഫലം പരസ്യമാകാനിടയാകും. ഇത് പരസ്പരം വിലയിരുത്തുന്ന സാഹചര്യമുണ്ടാകുന്നതോടെ തൊഴിലാളികൾ തമ്മിലും മാനേജ്മെന്‍റുമായുമുള്ള പരസ്പര വിശ്വാസവും വിധേയത്വവും നഷ്ടപ്പെടുമെന്നും സ്ഥാപന നടത്തിപ്പിന്‍റെ രഹസ്യസ്വഭാവം ഇല്ലാതാകുമെന്നും ഹർജിക്കാർ പറയുന്നു.


ന്യൂ സാൻറോസ് ഏജൻസീസ് അടക്കമുള്ള സ്ഥാപനങ്ങളാണ് ഡിവിഷൻബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഭേദഗതി ചോദ്യം ചെയ്ത 118 ഹർജികളാണ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.