വീടും കെട്ടിടവും തകർന്നാൽ ഇനി പഞ്ചായത്തിലും അറിയിക്കണം
Sunday, May 20, 2018 12:02 AM IST
കോട്ടയം: പ്രകൃതിക്ഷോഭം മൂലം വീടുകൾക്കും കെട്ടിടങ്ങൾക്കും ഉണ്ടാകുന്ന നാശനഷ്ടം ഇനി സാങ്കേതിക വിദഗ്ധർ തിട്ടപ്പെടുത്തും. നേരത്തേ വില്ലേജ് ഓഫീസർ ആയിരുന്നു നഷ്ടം കണക്കാക്കിയിരുന്നത്. എന്നാൽ, ഈ സാന്പത്തിക വർഷം മുതൽ തദേശ സ്ഥാപനങ്ങളിലെ ഓവർസീയർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർ ആണ് തുക തിട്ടപ്പെടുത്തേണ്ടതെന്നു കാണിച്ചു സർക്കാർ ഉത്തരവിറക്കി. തുക വ്യക്തികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ നല്കേണ്ടത് റവന്യു വകുപ്പാണെന്നും ഉത്തരവിൽ പറയുന്നു.

പ്രകൃതി ക്ഷോഭത്തിൽ വീടും കെട്ടിടവും തകർന്നാൽ ഇതുവരെ വില്ലേജ് ഓഫീസിലാണ് അപേക്ഷ നല്കേണ്ടിയിരുന്നത്. ഇനി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലും അപേക്ഷ നല്കണം. തദ്ദേശ സ്ഥാപനത്തിലെ ഓവർസീയറിൽ കുറയാത്ത ഉദ്യോഗസ്ഥനെത്തി നഷ്ടം തിട്ടപ്പെടുത്തും. പിന്നീട് ഈ റിപ്പോർട്ട് വില്ലേജ് ഓഫീസർക്കു കൈമാറണം. വില്ലേജ് ഓഫീസർ അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് ഓവർസീയറുടെ റിപ്പോർട്ടിനൊപ്പം ചേർത്തു തസഹിൽദാർക്കു നല്കണമെന്നാണു നിർദേശം. ഏതെങ്കിലും ദുരിതാശ്വാസ നിർണയത്തിൽ അപാകതയോ പരാതിയോ ഉണ്ടെന്ന് ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടാൽ മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിച്ചു നേരിട്ടു പരിശോധിക്കണം.


പ്രകൃതി ക്ഷോഭത്തിൽ വീട് തകർന്നാൽ വില്ലേജ് ഓഫീസിൽ മാത്രം അറിയിച്ചാൽ പോര ഇനി പഞ്ചായത്ത്, മുനിസിപ്പൽ ഓഫീസിലും അറിയിക്കണം. നഷ്ടം കണക്കാക്കാൻ സാങ്കേതിക പരിജ്ഞാനം ആവശ്യമാണെന്നും അങ്ങനെയെങ്കിൽ യഥാർഥ നഷ്ടം കെട്ടിട ഉടമയ്ക്ക് ലഭിക്കുമെന്നുമാണ് സർക്കാർ കണക്കാക്കുന്നത്. എന്നാൽ, ഇതു കാലതാമസമുണ്ടാകുമെന്ന ആശങ്ക ഒരു വിഭാഗം ജനങ്ങൾക്കുണ്ട്. പുതിയ ഉത്തരവനുസരിച്ചുള്ള നടപടി ആരംഭത്തിലായതിനാൽ ഇതു ഗുണമോ ദോഷമോ എന്നു പറയാറായിട്ടില്ല.

സി.സി. സോമൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.