വിശ്വാസീസമൂഹത്തിനു ധന്യതയായി അതിരൂപതാ ദിനാചരണം
വിശ്വാസീസമൂഹത്തിനു ധന്യതയായി അതിരൂപതാ ദിനാചരണം
Sunday, May 20, 2018 2:15 AM IST
ചങ്ങനാശേരി: സീറോ മലബാർ സഭയുടെ കൂട്ടായ്മയും ശക്തിയും ഭാരതസഭയ്ക്കും ആഗോളസഭയ്ക്കും പങ്കുവയ്ക്കാൻ, മാറുന്ന സാഹചര്യത്തിലും സഭാംഗങ്ങൾക്കു കൂടുതൽ ഉത്തരവാദിത്വമുണ്ടെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. 131-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാചരണം തുരുത്തി മർത്ത്മറിയം ഫൊറോനാ പള്ളിയങ്കണത്തിലെ ഫാ. ബർണാദ് തോമാ നഗറിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സഭയിലെ ഭിന്നസ്വരങ്ങളെക്കുറിച്ച് ആകുലരാകേണ്ടതില്ല. ആരാധനാക്രമ പുനരുദ്ധാരണത്തിൽ വിവാദങ്ങൾ ഉണ്ടായത് നമ്മുടെ സഭയെ ക്ഷീണിപ്പിച്ചെന്നു ചന്തിക്കുന്നവരുണ്ടാകും. അന്നത്തെ ക്ഷീണം പിന്നീടുണ്ടായ വളർച്ചയ്ക്കു നിദാനമായി. സഭയിലെ ആധികാരികമായ ആശയങ്ങൾ സമന്വയിപ്പിച്ച് സാവകാശം ആരാധനക്രമരീതികൾക്ക് ഐക്യം കൊണ്ടുവരാമെന്ന ലക്ഷ്യം മുന്നിൽ കാണണം.

ആരാധനക്രമ പുനരുദ്ധാരണത്തിന് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ നൽകിയ നേതൃത്വമാണ് ഈ രംഗത്തു ക്രമവൽകൃതസ്വഭാവം കൈവരാനിടയാക്കിയത്. കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലും ബിഷപ് മാർ പോൾ ചിറ്റിലപ്പള്ളിയും ഇപ്പോഴത്തെ ലിറ്റർജിക്കൽ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ തോമസ് ഇലവനാലും ഈ രംഗത്തു ചെയ്തിട്ടുള്ള സേവനം മഹത്തരമാണ്. ആരാധനക്രമ കാര്യങ്ങൾക്കുവേണ്ടി ഇനിയും തർക്കങ്ങളും വിവാദങ്ങളും സൃഷ്ടിക്കാതെ നമ്മുടെ അഭിപ്രായം മറ്റുള്ളവർക്കു സ്വീകാര്യമായ ഭാഷയിലും രീതിയിലും അവതരിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കണം- അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രേഷിതചൈതന്യത്തിൽ ചങ്ങനാശേരി അതിരൂപത എന്നും മുൻപന്തിയിലാണ്. മാർ മാത്യു കാവുകാട്ട് അതിരൂപതയുടെ കിഴക്കൻ മേഖലയ്ക്കു നൽകിയ പൈതൃകമായ അജപാലന സംരക്ഷണം സ്മരണീയമാണ്. അതിരൂപതയുടെ മിഷൻപ്രദേശത്തുള്ള കന്യാകുമാരി ഡിസ്ട്രിക്ടും ചെങ്കോട്ട താലൂക്കും ചേർന്നു രൂപീകൃതമായ തക്കല രൂപതയ്ക്കിപ്പോൾ ഏഴു ജില്ലകളുടെ പരിധികൾകൂടി ലഭിച്ചു. അതിരൂപതയുടെ പരിധിയിലുള്ള ആഗ്രാ മിഷൻ കാലക്രമേണ പ്രാദേശിക സഭയായി രൂപപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനെക്കുറിച്ച് മീഡിയ വില്ലേജ് തയാറാക്കിയ ഡോക്യുമെന്‍ററിയുടെ പ്രകാശനം പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.ജോസിനു സിഡി കൈമാറി മാർ ആലഞ്ചേരി നിർവഹിച്ചു.


ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിച്ചു. പെന്തക്കുസ്താ അനുഭവത്തിൽ അതിരൂപതയിൽ 'നാമൊരു കുടുംബം' എന്ന ആപ്തവാക്യം നിറവേറ്റാനുള്ള പരിശ്രമം വേണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സീറോ മലബാർ സഭയ്ക്കു ഭാരതം മുഴുവൻ പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും, ഇതിനു പരിശ്രമിച്ച മാർ ആലഞ്ചേരിക്കു മാതൃരൂപതയുടെ അഭിന്ദനം നേരുന്നതായും അദ്ദേഹം പറഞ്ഞു.

സാഗർ രൂപതാ ബിഷപ് മാർ ജയിംസ് അത്തിക്കളത്തെ സമ്മേളനത്തിൽ മാർ പെരുന്തോട്ടം ആദരിച്ചു. പഞ്ചവത്സര പദ്ധതി പുസ്തകം ഹോളിക്വീൻസ് പ്രൊവിൻഷ്യാൾ ഡോ.സിസ്റ്റർ സുമാ റോസിനു കൈമാറി ആർച്ച്ബിഷപ് പ്രകാശനം ചെയ്തു. 2019ലെ അതിരൂപതാദിനം നടക്കുന്ന അന്പൂരി ഫൊറോന പള്ളി വികാരി ഫാ.ജേസഫ് ചൂളപ്പറന്പിലിന് ആർച്ച്ബിഷപ് അതിരൂപതാ പതാക കൈമാറി. ഡോ.മാത്യു പാറയ്ക്കലിനു സമ്മേളനത്തിൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു.

ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. സഭയിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും ശത്രുതാമനോഭാവമില്ലാതെ പ്രവർത്തിക്കാനും കഴിഞ്ഞെങ്കിലേ അപചയങ്ങൾ ഒഴിവാക്കാനാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതിരൂപതാ ഭവനനിർമാണ പദ്ധതിയുടെ താക്കോൽദാനം മാർ പവ്വത്തിൽ നിർവഹിച്ചു. സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ് മുഖ്യ പ്രഭാഷണം നടത്തി.

അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, ചാൻസലർ റവ.ഡോ.ഐസക് ആലഞ്ചേരി, ജനറൽ കോ-ഓർഡിനേറ്റർ ഫാ.ജോസ് മുകളേൽ, മർത്ത്മറിയം പള്ളി വികാരി ഫാ.ഗ്രിഗറി ഓണംകുളം, പിആർഒ ജോജി ചിറയിൽ എന്നിവർ പ്രസംഗിച്ചു. അതിരൂപതാ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ.സോണി കണ്ടങ്കരി പതാക ഉയർത്തി. അതിരൂപതാ വികാരി ജനറാൾമാരായ മോണ്‍.ജോസഫ് മുണ്ടകത്തിൽ, മോണ്‍.മാണി പുതിയിടം, മോണ്‍.ഫിലിഫ്സ് വടക്കേക്കളം, മോണ്‍.ജയിംസ് പാലയ്ക്കൽ, പ്രെക്യുറേറ്റർ ഫാ.ഫിലിപ്പ് തയ്യിൽ എന്നിവർ സന്നിഹിതരായിരുന്നു. അതിരൂപതാദിന സ്മരകമായി വിവിധ ഇടവകകളിൽനിന്ന് എത്തിയ പ്രതിനിധികൾക്കു നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തു. അതിരൂപതയിലെ 16 ഫൊറോനകളിൽനിന്നുള്ള വൈദികരും സന്യസ്തരും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.