ആലുവ ജനസേവ ശിശുഭവൻ ജില്ലാ കളക്‌ടർ ഏറ്റെടുത്തു
ആലുവ ജനസേവ ശിശുഭവൻ ജില്ലാ കളക്‌ടർ ഏറ്റെടുത്തു
Monday, May 21, 2018 1:56 AM IST
കൊച്ചി: ബാലനീതി നിയമത്തിന്‍റെ ഗുരുതരമായ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ആലുവ ജനസേവ ശിശുഭവൻ ജില്ലാ കളക്ടർ ഏറ്റെടുത്തു. സർക്കാർ ഉത്തരവിനെ തുടർന്നാണ് ഏറ്റെടുക്കൽ. സെറ്റിൽമെന്‍റ് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പെണ്‍കുട്ടികളുടെ താമസ കേന്ദ്രവും നെടുമ്പാശേരിയിൽ പ്രവർത്തിക്കുന്ന ബോയ്സ് ഹോമുമാണ് ഏറ്റെടുത്തത്.

ജനസേവ ശിശുഭവന്‍റെ മന്ദിരങ്ങളടക്കമുള്ള ആസ്തികൾ ഇതേത്തുടർന്ന് കളക‌്ടറുടെ നിയന്ത്രണത്തിലായി. അന്തേവാസികളുടെ ക്ഷേമവും കളക്ടറുടെ മേൽനോട്ടത്തിലായിരിക്കും. മൂന്നു മാസത്തേക്കോ അന്തേവാസികളായ കുട്ടികൾ രക്ഷിതാക്കളുടെ അടുക്കലെത്തുന്നതു വരെയോ അല്ലെങ്കിൽ ഇവരെ മറ്റൊരു ഉചിതമായ സ്ഥാപനത്തിലേക്ക് മാറ്റുന്നതു വരെയോ ഏറ്റെടുക്കൽ പ്രാബല്യത്തിലുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം എന്നിവയ്ക്കാവശ്യമായ ക്രമീകരണങ്ങൾ കളക്ടർ ഏർപ്പെടുത്തും.

ആലുവ ശിശുഭവനിൽ 65 പെണ്‍കുട്ടികളും നെടുമ്പാശേരി ബോയ്സ് ഹോമിൽ 75 ആണ്‍കുട്ടികളുമുണ്ട്. കുട്ടികളെ തത്കാലത്തേക്ക് സാമൂഹികനീതി വകുപ്പിലേക്കു മാറ്റില്ല. ജനസേവയിലെ മുഴുവൻ ജീവനക്കാരേയും മാറ്റി സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥരാണ് ചുമതലയേൽക്കുക. ഇരു സ്ഥാപനങ്ങളേയും കുട്ടികളേയും സാമൂഹിക നീതി വകുപ്പിനു കൈമാറുന്ന നടപടികളാണ് ഇന്നലെ നടന്നത്.

ജനസേവ ശിശുഭവന്‍റെ നടത്തിപ്പിൽ നിയമത്തിന്‍റേയും ചട്ടങ്ങളുടേയും ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ ശിശുക്ഷേമസമിതി കഴിഞ്ഞ വർഷം അന്തേവാസികളായ കുട്ടികളെ ഇവിടെനിന്നു മാറ്റിപാർപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ഇതരസംസ്ഥാനക്കാരായ കുട്ടികളെ സ്വദേശത്തേക്ക് അയയ്ക്കാനും സമിതി നിർദേശിച്ചു. ഇതിനെതിരേ ജനസേവ ശിശുഭവൻ സമർപ്പിച്ച അപ്പീൽ അഡീഷണൽ സെഷൻസ് കോടതി തള്ളി. തുടർനടപടികളുമായി മുന്നോട്ടുപോകാനും കോടതി നിർദേശിച്ചു.

കഴിഞ്ഞവർഷം ഏപ്രിലിൽ ശിശുക്ഷേമസമിതി നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാനക്കാരായ 104 കുട്ടികളാണ് ജനസേവ ശിശുഭവനിലുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ മാസം 21ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ നടത്തിയ പരിശോധനയിൽ ഇവിടെ ഉണ്ടായിരുന്നത് 42 കുട്ടികൾ മാത്രമാണ്. 62 കുട്ടികളെ ക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ ജനസേവ അധികൃതർക്ക് കഴിഞ്ഞില്ല. ഇതിൽ നാലു കുട്ടികളെ തൃശൂരിലെ തെരുവുകളിൽ ഭിക്ഷാടനം നടത്തുന്ന നിലയിൽ മേയ് പത്തിന് ചൈൽഡ് ലൈൻ കണ്ടെത്തി. ഇവർ തൃശൂരിൽ എങ്ങനെ എത്തി എന്നതു സംബന്ധിച്ചും ജനസേവയ്ക്ക് വിശദീകരിക്കാനായില്ല.

അന്തേവാസികളായ കുട്ടികളുടെ ചിത്രങ്ങൾ പണപ്പിരിവിനായി പരസ്യങ്ങളിലും ബ്രോഷറുകളിലും ഉപയോഗിച്ചതും ഇവരെ ഘോഷയാത്രകളിൽ അണിനിരത്തിയതും ബാലനീതി നിയമത്തിന്‍റെ ലംഘനമാണ്. അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരേ പ്രതിഷേധിക്കാനെന്ന പേരിലും കുട്ടികളെ തെരുവിലിറക്കിയിരുന്നു. തമിഴ്നാട് അടക്കം ആറു സംസ്ഥാനങ്ങളിലെ കുട്ടികളെയാണ് അനധികൃതമായി ജനസേവയിൽ പാർപ്പിച്ചിരുന്നത്. കുട്ടികളെ ഇനിയും ജനസേവയിൽ പാർപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയ ശിശുക്ഷേമസമിതി സ്ഥാപനം ഏറ്റെടുക്കണമെന്ന് സർക്കാരിന് നൽകിയ ശിപാർശയിലാണ് കഴിഞ്ഞ ദിവസം ഉത്തരവുണ്ടായത്.


രണ്ടിടത്തുമായി ആറര ഏക്കർ സ്ഥലവും 40,000 ചതുരശ്ര അടി കെട്ടിടവും ജനസേവയ്ക്കുണ്ട്. 30 കോടി രൂപ വിലമതിക്കുമെന്നാണ് നിഗമനം. 1999 ലാണ് ആലുവ ജനസേവ ശിശുഭവൻ തുടങ്ങിയത്. 2007ൽ ബോയ്സ് ഹോം ആരംഭിച്ചു. ജോസ് മാവേലി ചെയർമാനായ ജനസേവ ചാരിറ്റബിൾ സൊസൈറ്റിയാണ് സ്ഥാപനങ്ങൾ നടത്തുന്നത്. സൊസൈറ്റിയിൽ അംഗങ്ങളായി 600 പേരാണ് ഉള്ളത്.

പ്രതിഷേധവുമായി കുട്ടികൾ തെരുവിലിറങ്ങിയത് അധികൃതരെ വെട്ടിലാക്കി

ആലുവ/ കൊച്ചി: ജനസേവ ശിശുഭവൻ ഏറ്റെടുക്കുന്നതിനെതിരേ കുട്ടികൾ തെരുവിലിറങ്ങിയത് അധികൃതരെ വെട്ടിലാക്കി. ജനസേവയിലെ ജീവനക്കാരെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടികൾ പ്രതിഷേധിച്ചത്. എന്നാൽ, ജനസേവയ്ക്ക് കീഴിലുള്ള അങ്കമാലി മേയ്ക്കാട് ബോയ്സ് ഹോമിൽ പ്രതിഷേധം ഉണ്ടായില്ല.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തിൽ ഏറ്റെടുക്കൽ നടപടികളുമായി ഉദ്യോഗസ്ഥർ ഇരുസ്ഥലങ്ങളിലും എത്തിയത്. ആലുവയിൽ പറവൂർ തഹസിൽദാർ ഹരീഷിന്‍റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. ഡെപ്യൂട്ടി തഹസിൽദാർ ടി. എസ്. ജോസഫ്, കരുമാലൂർ വില്ലേജ് ഓഫീസർ പി. ജി. രാജീവ്, സാമൂഹ്യ ക്ഷേമ വകുപ്പ് അസി. ഡയറക്ടർ പ്രീതി വിത്സണ്‍, ബാലാവകാശ കമ്മീഷൻ അംഗം പി. ജെ. ആന്‍റണി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ശിശുഭവനിലേക്ക് ആവശ്യമായ പാചകക്കാരും ജീവനക്കാരും ഇവരോടൊപ്പം ഉണ്ടായിരുന്നു.

ഈ സമയം ജനസേവയിൽ കുട്ടികളും ജീവനക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തഹസിൽദാരുടെ നേതൃത്വത്തിൽ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ടുണ്ടാക്കി കുട്ടികളുടെ ഉത്തരവാദിത്വം സാമൂഹ്യക്ഷേമ വകുപ്പിനെ ഏൽപ്പിക്കുകയായിരുന്നു.

ഇതിന്‍റെ ഭാഗമായി നിലവിലെ ജീവനക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് പെണ്‍കുട്ടികളടക്കം താമസക്കാർ പ്രതിഷേധിച്ചത്. കുട്ടികൾ പ്രകടനമായി റോഡിലെത്തുകയും യു.സി.കോളജ് വരെ പോവുകയും ചെയ്തു. തുടർന്ന് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥർ കരുമാലൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഷിജുവും ശിശുഭവൻ മാനേജർ ഇന്ദിര ശബരീനാഥുമായി ചർച്ച നടത്തി കുട്ടികളെ ശാന്തരാക്കുകയായിരുന്നു. മേയ്ക്കാട് ബോയ്സ് ഹോമിൽ ആലുവ തഹസിൽദാർ സന്ധ്യാദേവിയുടെ നേതൃത്വത്തിലായിരുന്നു നടപടി. എൽ.ആർ തഹസിൽദാർ ബാബു,ഡെപ്യൂട്ടി തഹസിൽദാർമാരായ ആന്‍റണി, റാഷിമോൻ ചെങ്ങമനാട്, നെടുന്പാശേരി, അങ്കമാലി വില്ലേജ് ഓഫീസർമാർ, സാമൂഹ്യക്ഷേമ വകുപ്പ് അധികൃതർ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു. നെടുന്പാശേരി പോലീസും സ്ഥലത്ത് എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.