പാത്രിയർക്കീസ് ബാവ ഇന്നു കേരളത്തിൽ
പാത്രിയർക്കീസ് ബാവ ഇന്നു കേരളത്തിൽ
Tuesday, May 22, 2018 2:33 AM IST
കൊച്ചി: യാക്കോബായ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ ഭാരതസന്ദർശനം മലങ്കരസഭയിൽ സമാധാനമുണ്ടാക്കുമെന്നു മീഡിയ കോ-ഓർഡിനേറ്റർ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത. ഇന്നു രാവിലെ ഒന്പതിനു നെടുന്പാശേരി വിമാനത്താവളത്തിൽ എത്തുന്ന ബാവയെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ സ്വീകരിക്കും.

കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വിശ്രമിച്ചശേഷം ഉച്ചകഴിഞ്ഞു മൂന്നിനു പുത്തൻകുരിശ് പാത്രിയർക്കാ സെന്‍ററിൽ ചേരുന്ന പ്രാദേശിക എപ്പിസ്കോപ്പൽ സുന്നഹദോസിൽ അദ്ദേഹം അധ്യക്ഷനാകും. നാലിനു മാധ്യമങ്ങളെ കണ്ടശേഷം ആറിനു സഭാ വർക്കിംഗ് കമ്മിറ്റി അംഗങ്ങളെ അഭിസംബോധന ചെയ്യും.

നാളെ രാവിലെ എട്ടിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. 12ന് മഞ്ഞനിക്കര പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ കബറിടത്തിൽ പ്രാർഥന നടത്തും. 1.30ന് പുത്തൻകുരിശിനു പുറപ്പെടുന്ന ബാവ ആറിനു പുത്തൻകുരിശ് സെന്‍റ് അത്തനേഷ്യസ് കത്തീഡ്രലിൽ കുർബാന അർപ്പിക്കും. രാത്രിന് ഒന്പതിനു മലേക്കുരിശിൽ പുണ്യശ്ലോകനായ പൗലോസ് ദ്വിതീയൻ ബാവയുടെ കബറിടം സന്ദർശിക്കും. 24നു രാവിലെ ഡൽഹിക്കു പുറപ്പെടുന്ന അദ്ദേഹം രാഷ്‌ട്രപതിയെയും പ്രധാനമന്ത്രിയെയും സന്ദർശിച്ചശേഷം 26നു ലബനനിലേക്കു മടങ്ങും.


മലങ്കരസഭയിലെ പള്ളികൾ സംബന്ധിച്ച തർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതിവിധിയുടെ പശ്ചാത്തലത്തിലാണു പാത്രിയർക്കീസ് ബാവയുടെ സന്ദർശനം. മലങ്കരസഭയിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൂടിക്കാഴ്ച നടത്താൻ സന്നദ്ധത അറിയിച്ച് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർതോമ പൗലോസ് ദ്വിതീയൻ ബാവയ്ക്കു പാത്രിയർക്കീസ് കത്ത് നൽകിയതായി മീഡിയ കോ-ഓർഡിനേറ്റർ സ്ഥിരീകരിച്ചു. എന്നാൽ കൃത്യമായ മറുപടി ഓർത്തഡോക്സ് സഭാ ആസ്ഥാനത്തുനിന്നു ലഭിച്ചിട്ടില്ല. സഭയിൽ സമാധാനം വേണമെന്നാണു ബാവ ആഗ്രഹിക്കുന്നത്. രാജ്യത്തെ ഭരണാധികാരികളുമായി ചർച്ചകൾ നടത്താനാണ് ഇത്തവണത്തെ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.