യുഡിഎഫ് നേതാക്കൾ കെ.എം. മാണിയെ കണ്ടു
യുഡിഎഫ് നേതാക്കൾ കെ.എം. മാണിയെ കണ്ടു
Tuesday, May 22, 2018 2:49 AM IST
പാലാ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്-എമ്മിന്‍റെ പിന്തുണ അഭ്യർഥിച്ചു യുഡിഎഫ് നേതാക്കൾ കെ.എം. മാണിയെ സന്ദർശിച്ചു. യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, എം.എം. ഹസൻ, ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ഇന്നലെ പാലായിൽ കെ.എം. മാണിയുടെ വസതിയിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്. കേരള കോൺഗ്രസ്-എമ്മിന്‍റെ പിന്തുണ ചെങ്ങന്നൂരിൽ യുഡിഎഫിന് അനിവാര്യമാണെന്നു നേതാക്കൾ പറഞ്ഞു.

കേരള കോൺഗ്രസ്-എം രൂപീകരിച്ച പത്തംഗ സബ്കമ്മിറ്റി ഇന്നു രാവിലെ പാലായിൽ ചേർന്നു വിഷയം ചർച്ച ചെയ്യുമെന്നും അതിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും പാർട്ടി ചെയർമാൻ കെ.എം. മാണി പറഞ്ഞു. എല്ലാ സ്ഥാനാർഥികളും പിന്തുണ അഭ്യർഥിച്ച് എത്തിയിരുന്നു. പാർട്ടിയുടെ ആലോചനയില്ലാതെ തീരുമാനമെടുക്കാനാവില്ല. നയപരമായ കാര്യങ്ങൾ സബ് കമ്മിറ്റിയിൽ ചർച്ചചെയ്യാതെ പറയാൻ സാധിക്കില്ല. നിഷേധാത്മക നിലപാട് ആരോടുമില്ലെന്നും കെ.എം. മാണി പ്രതികരിച്ചു.

ഇന്നലെ വൈകുന്നേരം 4.20 ഒാടെയാണ് യുഡിഎഫ് നേതാക്കൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കാറിൽ കെ.എം. മാണിയുടെ വസതിയിലെത്തിയത്. അടച്ചിട്ട മുറിയിൽ കെ.എം. മാണിയും ജോസ് കെ. മാണിയുമായി നടത്തിയ ചർച്ച ഒന്നര മണിക്കൂറോളം നീണ്ടു. പിന്നീടു യുഡിഎഫ് നേതാക്കൾ ആദ്യം പുറത്തുവന്ന് കാത്തുനിന്ന മാധ്യമപ്രവർത്തകരോടു കാര്യങ്ങൾ വിശദീകരിച്ചു. രമേശ് ചെന്നിത്തലയാണ് ആദ്യം സംസാരിച്ചത്. ചെങ്ങന്നൂരിൽ പ്രചാരണരംഗത്തായിരുന്ന നേതാക്കൾ പെട്ടെന്നു തീരുമാനിച്ചതനുസരിച്ചാണ് പാലായിലേക്കു പുറപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.


നാലു പതിറ്റാണ്ടായി യുഡിഎഫിനൊപ്പം ഉറച്ചുനിന്ന കേരള കോൺഗ്രസ്-എം യുഡിഎഫിലേക്കു മടങ്ങിവരണമെന്നാണ് കേരളത്തിലെ ജനാധിപത്യവിശ്വാസികൾ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യം അഭ്യർഥിക്കാനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃനിരയിൽ ഏറ്റവും പക്വപരമായി പ്രവർത്തിച്ച ആളാണ് കെ.എം. മാണിയെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കേരള കോൺഗ്രസ്-എം യുഡിഎഫിനൊപ്പം നിൽക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും തങ്ങളുടെ പാർട്ടിയുടെ ആഗ്രഹം അതാണെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനം അഭ്യർഥിക്കാനാണ് എത്തിയതെന്നും കേരള കോൺഗ്രസിന്‍റെ പിന്തുണ ചെങ്ങന്നൂരിൽ അനിവാര്യമാണെന്നും കെപിസിസി പ്രസിഡന്‍റ് എം.എം. ഹസനും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.