സഭാ തർക്കം: അനുരഞ്ജന സമിതിയെ നിയോഗിച്ചേക്കും
Wednesday, May 23, 2018 2:10 AM IST
കോട്ടയം: മലങ്കര യാക്കോബായ - ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കപരിഹാരത്തിന് അനുരഞ്ജന സമിതിയെ നിയോഗിക്കാൻ സാധ്യത. ഇന്നു ചേരുന്ന മലങ്കര ഓർത്തഡോക്സ് സഭ സുന്നഹദോസ് തീരുമാനത്തിനുശേഷമാകും സമിതിയെ നിശ്ചയിക്കുക.

മലങ്കരയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ചർച്ചയ്ക്കു തയാറാണെന്ന് ചൂണ്ടിക്കാട്ടി സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്കു കത്തയച്ചിരുന്നു. പാത്രിയർക്കീസിന്‍റെ മലങ്കര സന്ദർശനത്തിനിടെയാണു മലങ്കര ഓർത്തഡോക്സ് സഭ സുന്നഹദോസ് ഇന്നു ചേരുന്നത്.

ഇന്നുച്ചകഴിഞ്ഞ് 2.30നു ദേവലോകം കാതോലിക്കേറ്റ് അരമനയിലാണു യോഗം. സുന്നഹദോസ് അജൻഡയിൽ പാത്രിയർക്കീസ് ബാവയുടെ സന്ദർശനമോ ചർച്ചയോ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഇവ ചർച്ചയ്ക്കെത്തുമെന്നാണു സൂചന. നൂറിൽപ്പരം വർഷം പഴക്കമുള്ള കേസാണ് ഓർത്തഡോക്സ്-യാക്കോബായ സഭകളുടേത്. അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സുറിയാനി സഭയുടെ പരമാധ്യക്ഷനായതു മുതൽ കേസും വ്യവഹാരങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ടിരുന്നു.


മുഖ്യമന്ത്രി പിണറായി വിജയനും പ്രശ്നപരിഹാരത്തിനു ശ്രമം നടത്തിയിരുന്നു. കാതോലിക്കാ ബാവയും പാത്രീയർക്കീസ് ബാവയും ചർച്ച നടത്തി പ്രശ്നത്തിന് ശ്വാശത പരിഹാരം കാണണമെന്ന് സർക്കാർ അറിയിച്ചതായാണു വിവരം. ഇന്നു നടക്കുന്ന സുന്നഹദോസിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നാണു സഭയിലെ സീനിയർ മെത്രാപ്പോലീത്തമാരും വൈദികരും നൽകുന്ന സൂചന.

സഭയുടെ ഏതെങ്കിലും ഒരു സമിതിയിൽ ആലോചിക്കാതെ തീരുമാനം പറയുന്നത് ശരിയല്ലെന്ന നിലപാടിൽ കാതോലിക്കാ ബാവ ഉറച്ചുനിൽക്കുന്നതുകൊണ്ടാണ് പഴയ നിലപാടു പറയുന്നതെന്നാണ് സഭാവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. സുന്നഹദോസിൽ ചർച്ചയ്ക്ക് അനുകൂല തീരുമാനം ഉണ്ടായാൽ തുടർചർച്ചയ്ക്കു സമിതിയെ നിയോഗിക്കും. യാക്കോബായ സഭയിൽ ചില നിർദേശങ്ങൾ പാത്രീയർക്കീസ് ബാവ എത്തുന്നതിനു മുന്പുതന്നെ നൽകിയതായാണു വിവരം. തന്‍റെ സന്ദർശനം കൊണ്ട് ഒരു കലഹം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പാത്രിയർക്കീസ് ബാവ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.