ആദിവാസി ബാലികയെ പീഡിപ്പിച്ചു; യുവതിയും 11 പേരും കസ്റ്റഡിയിൽ
ആദിവാസി ബാലികയെ പീഡിപ്പിച്ചു; യുവതിയും  11 പേരും കസ്റ്റഡിയിൽ
Friday, May 25, 2018 1:49 AM IST
അഗളി: അട്ടപ്പാടിയിൽ പന്ത്രണ്ടുകാരിയായ ആദിവാസിക്കുട്ടിയെ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പട്ടികവർഗക്കാരായ ഒമ്പതു യുവാക്കളും കുട്ടിയെ കൂട്ടിക്കൊണ്ടുപോയ യുവതിയും മറ്റു രണ്ടുപേരുമാണു പോലീസ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. 19 മുതൽ കാണാതായ പെണ്‍കുട്ടിയെ മട്ടത്തുകാട് വിജനപ്രദേശത്തുനിന്നാണ് കണ്ടെത്തിയത്.

പുതൂർ അമ്പലത്തിൽ ഉത്സവം കാണാനെന്നു പറഞ്ഞ് ഇരുപതുകാരിയായ യുവതി കുട്ടിയെ ശനിയാഴ്ച കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്തിയില്ല. തുടർന്ന് കാണാനില്ലെന്ന പരാതിയുമായി അമ്മ 22ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരീരേശനെ സമീപിച്ചു. ബ്ലോക്ക് പ്രസിഡന്‍റും പെൺകുട്ടിയുടെ അമ്മയും അഗളി ഡിവൈഎസ്പി സുജിത്ദാസിന് പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അഗളി ഡിവൈഎസ്പി സുജിത് ദാസ്, ഷോളയൂർ എസ്ഐ രാജേഷ് അയോടൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.