കെ. ജയകുമാർ ഐഎംജി ഡയറക്ടർ
കെ. ജയകുമാർ  ഐഎംജി ഡയറക്ടർ
Thursday, June 14, 2018 12:43 AM IST
തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ കെ. ജയകുമാറിനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇൻ ഗവണ്‍മെന്‍റ് (ഐഎംജി) ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സർക്കാർ ജീവനക്കാരുടെ പരിശീലന പരിപാടികൾ കാര്യക്ഷമമാക്കാനാണ് ജയകുമാറിനെ ഡയറക്ടറായി നിയമിക്കുന്നത്. കിലയുടെ മാതൃകയിൽ മികച്ച പരിശീലനസ്ഥാപനമാക്കി ഐഎംജിയെ വളർത്തുകയെന്ന ദൗത്യമാണ് ജയകുമാറിനുള്ളത്. ഇതിന് ആവശ്യമായ വിദഗ്ധ പരിശീലന പദ്ധതി അദ്ദേഹം തയാറാക്കും. ജയകുമാറിനെ നിയമിക്കണമെന്ന നിർദേശം ഇന്നലെ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വച്ചത്. അത് യോഗം അംഗീകരിക്കുകയായിരുന്നു.


സർക്കാരിനു താത്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കുന്ന കേന്ദ്രമായി ഐഎംജി മാറിയിരുന്നു. ഇതുമൂലം സ്ഥാപനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാധിച്ചിരുന്നില്ല. ഇതു മൂലം ജീവനക്കാർക്ക് പ്രഫഷണൽ പരിശീലനം നൽകുന്നതിൽ ഐഎംജി പരാജയമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.