895 അറ്റൻഡന്‍റ് ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തു
895 അറ്റൻഡന്‍റ് ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തു
Tuesday, June 19, 2018 1:34 AM IST
തിരുവനന്തപുരം: ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സംസ്ഥാനത്തെ 14 ജില്ലകളിൽ നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി ഓഫീസ് അറ്റൻഡന്‍റുമാരുടെ 895 ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തു. ഓഫിസ് അറ്റൻഡന്‍റ് പിഎസ്‌സി റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ജൂണ്‍ 28 ന് അവസാനിക്കാനിരിക്കേയാണു നടപടി.

ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിലെ 29 ഉദ്യോഗസ്ഥർ ആറു ടീമുകളായി തിരിഞ്ഞു മുഴുവൻ ജില്ലകളിലും പരിശോധന നടത്തിയത്. ഓരോ ജില്ലയിലും പുതുതായി റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം ചുവടെ. തിരുവനന്തപുരം-114, കൊല്ലം-75, പത്തനംതിട്ട- 47, ആലപ്പുഴ- 37, കോട്ടയം-32, ഇടുക്കി-37, എറണാകുളം -69, തൃശൂർ-34, പാലക്കാട്-57, മലപ്പുറം-42, കോഴിക്കോട്-57, വയനാട്- 23, കണ്ണൂർ-58, കാസർഗോഡ്-36, ഹെഡ് ഓഫീസുകൾ-177.

ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കും മുമ്പു റിപ്പോർട്ട് ചെയ്യുന്ന മുഴുവൻ ഒഴിവുകളിലേക്കും നിലവിലുളള ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തുക. എൽഡി ക്ലാർക്ക് ലിസ്റ്റിന്‍റെ കാര്യത്തിലും ഇതുപോലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനു പ്രത്യേക പരിശോധന നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.