ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്കുനേരേ വധഭീഷണി; പ്രതി ഡൽഹിയിൽ പിടിയിൽ
ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്കുനേരേ  വധഭീഷണി; പ്രതി ഡൽഹിയിൽ പിടിയിൽ
Wednesday, June 20, 2018 1:50 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുനേരെ ഫേസ്ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയ മലയാളി ഡൽഹിയിൽ പിടിയിൽ. യുഎഇയിലെ എണ്ണക്കന്പനിയിൽ ജീവനക്കാരനായിരുന്ന കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായർ(48) ആണ് പിടിയിലായത്. നാട്ടിലേക്കുള്ള യാത്രാമധ്യേ ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിയെ എയർപോർട്ട് അഥോറിട്ടി ജീവനക്കാർ തടഞ്ഞുവച്ചശേഷം ഡൽഹി പോലീസിനു കൈമാറുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ തീഹാർ ജയിലിലേക്കു മാറ്റി.

പ്രതിയെ കൊച്ചിയിലെത്തിക്കുന്നതിനായി സെൻട്രൽ പോലീസ് സ്റ്റേഷനിലെ മൂന്നംഗ പോലീസ് സംഘം ഡൽഹിയിൽ എത്തിയിട്ടുണ്ട്. പ്രതിയെ വിട്ടുകിട്ടാൻ പോലീസ് സംഘം ഇന്നലെ പട്യാല ഹൗസ് കോടതിയിൽ പ്രൊഡക്‌ഷൻ വാറണ്ട് സമർപ്പിച്ചു. ഇതേതുടർന്ന് നാളെ പ്രതിയെ കോടതിക്ക് മുന്പാകെ ഹാജരാക്കാൻ ജയിൽ അധികൃതരോട് മജിസ്ട്രേറ്റ് നിർദേശിച്ചു.


കോടതിയുടെ തുടർ നടപടികൾക്കുശേഷം മാത്രമേ കൊച്ചിയിലേക്കുള്ള യാത്ര സംബന്ധിച്ചു തീരുമാനമാകൂ. കഴിഞ്ഞ ദിവസമാണു പോലീസ് സംഘം ട്രെയിൻ മാർഗം കൊച്ചിയിൽനിന്ന് ഡൽഹിക്കു തിരിച്ചത്. പ്രതിയെ തടഞ്ഞുവച്ചിരിക്കുകയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേരള പോലീസ് അവിടേക്കു തിരിച്ചത്. എന്നാൽ, പോലീസ് സംഘം എത്തുന്നതിനുമുന്പേ പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്കു മാറ്റിയിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ പ്രലോഭനത്താലാണു ഫേസ്ബുക്കിലൂടെ ഇത്തരത്തിൽ പ്രതികരിച്ചതെന്നും ഭവിഷ്യത്തുക്കളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ഇയാൾ ഡൽഹി പോലീസിനോട് വെളിപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലുകൾക്കുശേഷം മാത്രമേ ഇതുസംബന്ധിച്ചു വ്യക്തതയുണ്ടാകൂവെന്നും അധികൃതർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.