ആധാർ കാർഡ് നോക്കി ആളെ പിടിക്കാനിറങ്ങിയാൽ!
ആധാർ കാർഡ് നോക്കി ആളെ പിടിക്കാനിറങ്ങിയാൽ!
Wednesday, June 20, 2018 1:50 AM IST
നിയമസഭാ അവലോകനം / കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: ആധാർ കാർഡ് നോക്കി ആളെ പിടിച്ചാൽ മതിയെന്നാണു ഡിജിപി ഇപ്പോൾ പോലീസുകാർക്കു നൽകിയിട്ടുള്ള നിർദേശം. സുരേഷ്കുറുപ്പിന്‍റെ ആധാർ കാർഡ് നോക്കിയാൽ രാജു ഏബ്രാഹാമിനെ പോലിരിക്കും. കാർഡ് നോക്കി ആളെ പിടിക്കാനിറങ്ങിയാൽ പല നിരപരാധികളും അഴിക്കുള്ളിലാകും.

സബ്ജക്ട് കമ്മിറ്റിയിൽ നിന്നു മടങ്ങിയെത്തിയ സർവകലാശാല ഭേദഗതി ബില്ലിന്‍റെ ചർച്ചയ്ക്കിടയിൽ വി.പി. സജീന്ദ്രന്‍റെതായിരുന്നു കണ്ടെത്തൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പൊതു പരിപാടികളിലെ ഈശ്വരപ്രാർഥനയ്ക്കു പ്രത്യേക ഗാനം കൊണ്ടുവരുകയോ ഒരു മിനിറ്റു മൗന പ്രാർഥന ഏർപ്പെടുത്തുകയോ ചെയ്യണമെന്ന ആവശ്യം ഉന്നയിക്കുന്നതിനിടയിൽ സജീന്ദ്രൻ പി.സി. ജോർജിന്‍റെ കുടവയറിനെപ്പറ്റിയും പരാമർശിച്ചു.

പോലീസിൽ ക്രമസമാധാനപാലവും കേസ് അന്വേഷണവും വേർതിരിച്ചതുപോലെ സർവകലാശാലകളിൽ അക്കാദമിക് പ്രവർത്തനങ്ങളും ഭരണപരമായ നടപടികളും വേർതിരിക്കണമെന്നായിരുന്നു സിപിഎമ്മിലെ ജയിംസ് മാത്യുവിന്‍റെ നിർദേശം. നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത ശേഷം നിയമമാകാനായി മടങ്ങിയെത്തി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഭേദഗതി ബിൽ, കേരള സർവകലാശാല ഭേദഗതി ബിൽ, കേരള സർവകലാശാല സെനറ്റിന്‍റെയും സിൻഡിക്കറ്റിന്‍റെയും താത്കാലിക ബദൽ ക്രമീകരണ ബിൽ എന്നിവയുടെ ചർച്ച വേളയിൽ വൈസ് ചാൻസലർ നേരിടുന്ന പ്രതിസന്ധിയും വരുത്തേണ്ട മാറ്റങ്ങളും ജെയിംസ് മാത്യു നിർദേശിച്ചു.

കമ്യൂണിസ്റ്റുകാർ മാധ്യമപ്രവർത്തകരെ ശത്രുക്കളായി കാണുന്നില്ലെന്നും ഇടതുപക്ഷ രാഷ്‌ട്രീയത്തിന്‍റെ ഭാഗമാണു മാധ്യമങ്ങൾ എന്നുമായിരുന്നു സിപിഎമ്മിലെ എം. സ്വരാജിന്‍റെ കണ്ടെത്തൽ. മാധ്യമപ്രവർത്തകരെ പിതൃശൂന്യരെന്നു വിളിച്ച പരാമർശത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോയെന്ന കോണ്‍ഗ്രസിലെ എം. വിൻസെന്‍റിന്‍റെ ചോദ്യത്തിനു കൃത്യമായ മറുപടി നൽകാതെ സോവ്യറ്റ് യൂണിയനിലെ കമ്യൂണിസത്തിലൂടെ കറങ്ങുകയായിരുന്നു സ്വരാജ്.

ഭരണാധികാരികളെ വിമർശിച്ചതിന്‍റെ പേരിൽ സോവ്യറ്റ് ഭരണകൂടം സൈബീരിയയിലേക്കു നാടുകടത്തിയ പ്രശസ്ത മാധ്യമ പ്രവർത്തകർ കൂടിയായ അലക്സാണ്ടർ സോൾഷെനിറ്റ്സിൻ, ബോറിസ് പാസ്റ്റർനാക് എന്നിവരെ നാടുകടത്തിയതിനെ സ്വരാജ് അംഗീകരിക്കുന്നുണ്ടോയെന്നായിരുന്നു മുസ്‌ലിംലീഗിലെ കെ.എൻ.എ. ഖാദറിന്‍റെ ചോദ്യം. വിമർശിച്ചതിന്‍റെ പേരിൽ സോവ്യറ്റ് യൂണിയൻ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും സൈബീരിയൻ ജയലുകളിലേക്കു നാടുകടത്തുകയായിരുന്നുവെന്നും സ്വരാജ് മറുപടി നൽകി.

സോവ്യറ്റ് യൂണിയൻ നിരവധിപേരെ വെടിവച്ചു കൊലപ്പെടുത്തിയെന്ന പരാമർശം അമേരിക്കൻ സാമ്രാജ്യത്വത്തിന്‍റെ നുണപ്രചാരണം മാത്രമാണെന്നും നാടുകടത്തപ്പട്ടവർ തെറ്റുതിരുത്തി മടങ്ങിയെത്തിയപ്പോൾ അവർക്കു പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ മടക്കി നൽകിയിട്ടുണ്ടെന്നും സ്വരാജ് അവകാശപ്പെട്ടു. സിപിഎമ്മുകാർ ഒരിക്കലും കൊല്ലുമെന്നു ഭീഷണി മുഴക്കിയിട്ടില്ലെന്നും എന്നാൽ, സംഘപരിവാറിന്‍റെ സ്ഥിതി അതല്ലെന്നും സ്വരാജ് പറഞ്ഞു.


കാറിൽ സഞ്ചരിക്കവേ എതിരേവന്ന കാർ വഴി നൽകിയില്ലെന്ന് ആരോപിച്ച് അതിലെ യാത്രക്കാരനെ മർദിക്കുകയും അമ്മയെ അധിക്ഷേപിക്കുകയും ചെയ്ത ഭരണകക്ഷി എംഎൽഎയ്ക്കെതിരേ സബ്മിഷനുമായി രംഗത്തെത്തിയത് കോണ്‍ഗ്രസിലെ അനിൽ അക്കരയായിരുന്നു. എംഎൽഎയുടെ പേരു പറയാതെയായിരുന്നു അനിലിന്‍റെ സബ്മിഷൻ. ഇതിനിടയിൽ ഇ.പി. ജയരാജന്‍റെ പരാമർശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഭീഷണിയുടെ സ്വരം വേണ്ടെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇ.പി. ജയരാജനെ ഓർമിപ്പിച്ചു.

എന്നാൽ, മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ.ബി. ഗണേഷ്കുമാർ അടക്കമുള്ളവർക്കെതിരേ കേസുകൾ എടുത്തിട്ടുണ്ടെന്ന് അറിയിച്ചു. കാറിൽ നിന്ന് ഇറങ്ങാത്ത ഗണേഷ് എങ്ങനെ മർദിക്കുമെന്നായിരുന്നു മറ്റൊരു സബ്മിഷൻ അവതരിപ്പിക്കുന്നതിനിടയിൽ പി.സി. ജോർജ് ചോദിച്ചത്. പിന്നീടു വിശദീകരിച്ച ഗണേഷ്കുമാർ, അപവാദം പ്രചരിപ്പിക്കുന്ന എല്ലാവരും അനുഭവിക്കുമെന്നുപറഞ്ഞു. 2000 വർഷം മുൻപു ബൈബിളിൽ എഴുതിയ വാചകങ്ങൾ ഇപ്പോൾ കേരളത്തിൽ നടക്കുന്നു. ഇന്നു ഞാൻ, നാളെ നീ എന്ന അവസ്ഥആരോപണം ഉന്നയിക്കുന്നവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോലീസിലെ ദാസ്യപ്പണിയായിരുന്നു ശൂന്യവേളയിലെ അടിയന്തര പ്രമേയ നോട്ടീസ് വിഷയം. വടക്കേ ഇന്ത്യക്കാരായ പോലീസുകാർക്കാണു കൂടുതൽ പ്രശ്നമെന്നായിരുന്നു നോട്ടീസ് നൽകിയ കോണ്‍ഗ്രസിലെ കെ. മുരളീധരന്‍റെ ആരോപണം. ഇക്കാര്യത്തിൽ വടക്കേ ഇന്ത്യയെന്നോ തെക്കോ ഇന്ത്യയെന്നോ ഭാഷയോ ആണോ പെണ്ണോ എന്നുള്ള വ്യത്യാസമൊന്നും ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയായി അറിയിച്ചു. ചില ഉദ്യോഗസ്ഥർക്ക് അധികാര പ്രമത്തത ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ശേഷം ഇപ്പോൾ എന്തായി എന്ന മുരളീധരന്‍റെ ചോദ്യത്തിന് ചില കാര്യങ്ങൾ കൂടി ശരിയാക്കാനുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തിരുവനന്തപുരം എംജി കോളജിൽ പോലീസുകാരന്‍റെ കഴുത്തിനു കുത്തിപ്പിടിച്ചു പൊക്കുന്ന അന്നത്തെ ഐജിയുടെ ചിത്രം അച്ചടിച്ചു വന്നിരുന്നു. പരസ്യമായി ഇത്ര ധാർഷ്ട്യത്തോടെ പെരുമാറുന്ന ഉദ്യോഗസ്ഥരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എംജി കോളജിൽ വിദ്യാർഥികളെ ലാത്തിച്ചാർജ് ചെയ്യാനുള്ള ശ്രമം തടയുകയാണ് അന്നത്തെ ഐജിയായ ടി.പി. സെൻകുമാർ ചെയ്തതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർഥികളെ പോലീസ് ലാത്തിച്ചാർജ് നടത്തണമെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.