നഴ്സുമാരുടെ മിനിമം വേതനം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ: സർക്കാർ
നഴ്സുമാരുടെ മിനിമം വേതനം  കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ: സർക്കാർ
Thursday, June 21, 2018 2:47 AM IST
കൊച്ചി: ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം നിശ്ചയിച്ചു വിജ്ഞാപനമിറക്കിയതെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ആശുപത്രി ഉടമകളുമായുള്ള ഒത്തുതീർപ്പു ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇത്തരം നടപടി സ്വീകരിച്ചതെന്നും സർക്കാർ വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച് ഏപ്രിൽ 23ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ചോദ്യംചെയ്ത് അസോസിയേഷൻ ഓഫ് ഹെൽത്ത് പ്രൊവൈഡേഴ്സ് നൽകിയ ഹർജിയിലാണ് ഇതു സംബന്ധിച്ച സത്യവാങ്മൂലം നൽകിയത്.
മിനിമം വേതനം നിശ്ചയിച്ച് വിജ്ഞാപനം ഇറക്കുന്നതിനു മുന്പ് ആശുപത്രി ഉടമകൾക്കും നഴ്സുമാർക്കും നിലപാട് വ്യക്തമാക്കാൻ മതിയായ അവസരം നൽകിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം മിനിമം വേതനം നിശ്ചയിക്കാനായി സമിതിക്ക് രൂപം നൽകിയിരുന്നു. പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ തേടിയതിനു പുറമേ കക്ഷികളുമായി ഒത്തുതീർപ്പ് ചർച്ചകളും നടത്തി. തുടർന്നാണ് അന്തിമ വിജ്ഞാപനം ഇറക്കിയത്.


സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾക്കു പുറമേ മുഖ്യമന്ത്രിയും തൊഴിൽ മന്ത്രിയുമടക്കം ഇടപെട്ടാണു മിനിമം വേതനം പുതുക്കി നിശ്ചയിച്ചത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരം മാർച്ച് 28ന് എറണാകുളത്തെ ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിൽ ആശുപത്രി ഉടമകളുടെയും നഴ്സിംഗ് പ്രതിനിധികളുടെയും യോഗം വിളിച്ചിരുന്നു. ഹൈക്കോടതിയിലെ മീഡിയേഷൻ സെന്‍ററിൽ നിന്നുള്ള രണ്ടു പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്ന വിഷയത്തിൽ യോഗത്തിൽ അഭിപ്രായ സമന്വയമുണ്ടായില്ല. ഏപ്രിൽ മൂന്നിന് മിനിമം വേജസ് നിയമ പ്രകാരം അന്തിമ വിജ്ഞാപനമിറക്കാൻ സർക്കാരിന് അനുവാദം നൽകി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഇതുകൂടി കണക്കലെടുത്താണ് സർക്കാർ വിജ്ഞാപനം ഇറക്കിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. തൊഴിൽ വകുപ്പ് അണ്ടർ സെക്രട്ടറി സി.ജി. ഷീജയാണ് മറുപടി സത്യവാങ്മൂലം നൽകിയത്. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.