കൊച്ചി വിമാനത്താവളത്തിൽ ആറുലക്ഷം രൂപയുടെ ഇന്ത്യൻ കറൻസി പിടികൂടി
Saturday, June 23, 2018 2:00 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും കറൻസിവേട്ട. ആറ് ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയാണ് സുരക്ഷാഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടയിൽ യാത്രക്കാരന്‍റെ ഹാൻഡ് ബാഗേജിൽ കണ്ടത്തിയത്. ഇന്നലെ രാത്രി 11.30 ന് കൊച്ചി വിമാനത്താവളത്തിൽനിന്ന് ക്വലാലംപൂരിലേക്ക് പുറപ്പെട്ട എയർ ഏഷ്യ എയർലൈൻസിന്‍റെ എകെ 38 വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ യാത്രക്കാരനിൽനിന്നാണ് ആറ് ലക്ഷം രൂപ വിലവരുന്ന ഇന്ത്യൻ കറൻസി പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലേഷ്യൻ സ്വദേശിയായ മോത്തിലാൽ ജനാർദൻ വാദിയോ അലു (27) നെ സുരക്ഷാ വിഭാഗം പിടികൂടി.

വിദേശരാജ്യങ്ങളിലേക്ക് പോകാൻ എത്തുന്ന യാത്രക്കാരെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ സാധാരണ നിലയിൽ നടത്തുന്ന പരിശോധനകൾക്കിടെയാണ് കറൻസി കണ്ടത്തിയത്. 100, 200, 500, 2000 എന്നീ ഇന്ത്യൻ കറൻസികളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ഇന്ത്യൻ കറൻസി അനധികൃതമായി കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ മലേഷ്യൻ സ്വദേശിയായ മോത്തിലാൽ ജനാർദൻ വാദിയോ അലിയെ തുടർനടപടികൾക്കായി കസ്റ്റംസിനു കൈമാറി. ഈ മാസം മൂന്നാമത്തെ കറൻസി വേട്ടയാണ് കൊച്ചി വിമാനത്താവളത്തിൽ നടക്കുന്നത്.


കഴിഞ്ഞ 13 ന് കൊച്ചിയിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് പോകാൻ എത്തിയ അഫ്ഗാനിസ്ഥാൻ സ്വദേശിയായ യുസഫ് മുഹമ്മദ് സിദിഖി (33) ന്‍റെ ഹാൻഡ് ബാഗേജിൽ നിന്ന് 11 കോടി രൂപയുടേയും 14ന് ഗൾഫിലേക്ക് പോകാൻ എത്തിയ മാള സ്വദേശി വിഷ്ണു (27)വിന്‍റെ ബാഗേജിൽ നിന്ന് 1.33 കോടി രൂപയുടേയും വിദേശ കറൻസി പിടികൂടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.