ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: മുൻ എസ്ഐക്കെതിരേ മജിസ്ട്രേറ്റിന്‍റെ മൊഴി
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: മുൻ എസ്ഐക്കെതിരേ മജിസ്ട്രേറ്റിന്‍റെ മൊഴി
Saturday, June 23, 2018 2:33 AM IST
കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് കസ്റ്റഡി മർദനത്തെത്തുടർന്ന് മരിക്കാനിടയായ കേസിലെ പ്രതിയായ വരാപ്പുഴ മുൻ എസ്ഐ ദീപക് ക്രൂരമായി പ്രതികളെ മർദിക്കുന്നയാളാണെന്നും കോടതി മാർഗനിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥനാണെന്നും വനിതാ മജിസ്ട്രേറ്റിന്‍റെ മൊഴി. നിരവധി ആരോപണങ്ങളാണ് ദീപക്കിനെതിരേ മജിസ്ട്രേറ്റ് ഉന്നയിച്ചിരിക്കുന്നത്.

ശ്രീജിത്ത് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് നടന്ന ഏപ്രിൽ ഏഴിന് വൈകിട്ടുതന്നെ മജിസ്ട്രേറ്റിന്‍റെ വീട്ടിൽ ഹാജരാക്കാൻ അനുമതി തേടിയിട്ടും അനുവദിച്ചില്ലെന്ന എസ്ഐയുടെ പരാതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർക്കു നൽകിയ മൊഴിയിലാണ് മുൻ എസ്ഐക്കെതിരേ പറവൂർ മജിസ്ട്രേറ്റായിരുന്ന സ്മിതയുടെ പരാമർശങ്ങൾ.

സുപ്രീംകോടതി ഉത്തരവുകൾ ലംഘിച്ച് പ്രതികളെ അറസ്റ്റ്ചെയ്ത് അവർക്കുനേരേ അതിക്രമം നടത്തുന്നത് ഇയാൾ പതിവാക്കിയിരുന്നുവെന്നു മൊഴിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ എസ്ഐയുടെ ഇത്തരം നടപടികൾക്കെതിരേ ശക്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ എന്ത് മാർഗ നിർദേശങ്ങൾ നൽകിയാലും എസ്ഐ അതുനിരസിക്കുകയും പ്രതികളെ ശാരീരികമായി പീഡിപ്പിക്കുകയും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് ഒരു പ്രതിയെ അറസ്റ്റുചെയ്ത് രാത്രി ഇയാൾ വീട്ടിലെത്തിച്ച് ജാമ്യം നൽകാൻ പറ്റാത്ത അവസ്ഥയിൽ റിമാൻഡ് ചെയ്യാൻ ഇടയാക്കിയിട്ടുണ്ട്. ശാരീരികമായി ആക്രമിക്കരുതെന്ന് വ്യക്തമാക്കി പോലീസ് കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയെ മർദിച്ച് പരിക്കേൽപ്പിച്ച് ഹാജരാക്കിയ സംഭവവുമുണ്ട്. ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഇതിന് തെളിവായുണ്ട്.
വരാപ്പുഴ സംഭവവുമായി ബന്ധപ്പെട്ടു ഏഴിന് രാത്രി സ്നേഹലതയെന്ന വനിതാ പോലീസ് പ്രതികളെ ഹാജരാക്കുന്നതിന് സമ്മതം ചോദിക്കാൻ വിളിച്ചുവെന്നാണ് പറയുന്നത്. സ്നേഹലതയുടെ ഫോണ്‍ നന്പർ സേവ് ചെയ്തിട്ടില്ല. ഇക്കാരണത്താൽ തന്നെ പ്രതികളെ ഹാജരാക്കുന്ന വിവരം പറയാൻ അവർ വിളിച്ചിരുന്നോയെന്ന് അറിയില്ല. അസമയങ്ങളിൽ അപരിചതരുടെ നന്പർ കണ്ടാൽ സാധാരണ മൊബൈൽ ഫോണ്‍ എടുക്കാറില്ല. വീട്ടിൽ പ്രതികളെ ഹാജരാക്കിയെന്നു പറയുന്നതു ശരിയല്ല.


രണ്ട് കേസുകളിലേക്കുമായി ബന്ധപ്പെട്ട 24 രേഖകൾ കൈകാര്യം ചെയ്യാൻ ക്രോണിക് സൈനസൈറ്റിസ് രോഗം മൂലം അസൗകര്യമുണ്ടെന്നും കോടതിയിൽ സഹായികളുള്ളതിനാൽ അവിടെ എത്തിക്കുന്നതാണ് നല്ലതെന്നും അന്നു തന്നെ നേരിൽ കണ്ട സ്നേഹലതയോട് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ നേരത്തെ വരാൻ പറഞ്ഞു. പ്രതികളെ വീട്ടിൽ ഹാജരാക്കാത്തതുകാരണം തിരിച്ചയച്ചുവെന്നു പറയുന്നതു കളവാണ്.

പിറ്റേന്ന് രാവിലെ എട്ടേകാലോടെ ഒന്പത് പ്രതികളെയും ഹാജരാക്കി റിമാൻഡ് ചെയ്തുവെന്ന് പോലീസ് തന്നെ പറയന്നുണ്ട്. വയറുവേദനയായതിനാൽ പന്ത്രണ്ടാം പ്രതി ശ്രീജിത്തിനെ ഹാജരാക്കുന്നില്ല എന്ന് പോലീസ് അറിയിക്കുകയും ചെയ്തു. ശ്രീജിത്തിന്‍റെ അഭിഭാഷകൻ സുഭാഷ് പറഞ്ഞപ്പോൾ മാത്രമാണ് കസ്റ്റഡിയിലെ അക്രമത്തെക്കുറിച്ച് വിവരം കിട്ടുന്നത്. ഇക്കാര്യം റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും മെഡിക്കൽ പരിശോധന നടത്തിയ ഡോക്ടർക്ക് സമൻസ് അയയ്ക്കുകയും അന്വേഷണത്തിനായി കേസ് ഏപ്രിൽ 12 ലേക്ക് മാറ്റുകയും ചെയ്തു. അപ്പോൾ തന്നെ ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുത്തു. ഈ കേസുമായി ബന്ധപ്പെട്ട സംശയങ്ങൾ എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനോട് അതാതു സമയങ്ങളിൽ ചോദിച്ചിരുന്നു. മൊഴിയെടുത്തതുൾപ്പെടെ എല്ലാ കാര്യങ്ങളും സിജെഎമ്മിനെ അറിയിച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.