സിപിഎം-ഡിവൈഎഫ്ഐ ഏറ്റുമുട്ടൽ: വധശ്രമത്തിനു കേസ്
Sunday, June 24, 2018 1:01 AM IST
തളിപ്പറമ്പ്: സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാഞ്ഞിരങ്ങാട് ചെനയന്നൂരില്‍ വെള്ളിയാഴ്ച രാവിലെയും വൈകുന്നേരവുമായി സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ ഇരുവിഭാഗങ്ങളിലും പെട്ട നാലുപേര്‍ക്കാണു പരിക്കേറ്റത്.

സിപിഎം പ്രവര്‍ത്തകനായ മനു നെച്ചിക്കാടിനെ വെള്ളിയാഴ്ച രാവിലെ മര്‍ദനമേറ്റ നിലയില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറി. ഇതിനു തുടർച്ചയെന്നോണം വൈകുന്നേരം സിപിഎം പ്രവര്‍ത്തകരായ ചുമട്ട് തൊഴിലാളികള്‍ ജോലികഴിഞ്ഞു വിശ്രമിക്കുമ്പോള്‍ കാഞ്ഞിരങ്ങാട് സ്വദേശികളായ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പട്ടികയും മറ്റുമായി എത്തി ഇവരെ മര്‍ദിക്കുകയായിരുന്നു.

ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാക്കളായ എസ്. ശ്രീജിത്ത് (28), കാലിപൊയില്‍ രൂപേഷ് (27), രൂപേഷിന്‍റെ പിതാവ് ശെല്‍വരാജ് എന്നിവര്‍ക്ക് പരിക്കേറ്റു. രൂപേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനു നെച്ചിക്കാടിന്‍റെ പരാതിയില്‍ ശ്രീജിത്ത്, രൂപേഷ്, അജുല്‍, ശെല്‍വരാജ് എന്നിവര്‍ക്കെതിരേ വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതിനും ശ്രീജിത്തിന്‍റെ പരാതിയില്‍ മനു നെച്ചിക്കാട്, അഖിലേഷ്, വിപിന്‍, നിജില്‍ തുയിപ്ര, നിഖില്‍ വെള്ളാവ് എന്നിവര്‍ക്കെതിരേ ഐപിസി 308 പ്രകാരം വധശ്രമത്തിനുമാണ് കേസ്.


ഡിവൈഎഫ്ഐ മേഖലാ സമ്മേളനത്തില്‍ ചില യൂണിറ്റ് ഭാരവാഹികള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളാണ് തുറന്ന സംഘട്ടനത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. പാര്‍ട്ടിക്കുള്ളിലെ ചില രാഷ്‌ട്രീയ പ്രശ്നങ്ങളും സംഘര്‍ഷത്തിനു പിന്നിലുണ്ടെന്നാണു സൂചന.

പ്രശ്നം തീര്‍ക്കാന്‍ ഇന്നലെ രാവിലെ ഇരുവിഭാഗത്തോടും സ്റ്റേഷനിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് ഇരുവിഭാഗവും തമ്മിൽ എറ്റുമുട്ടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.