പോലീസുകാരെ നന്നാക്കാൻ ക്ലാസ്: മുൻ ഡിജിപിക്കെതിരേ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ
പോലീസുകാരെ നന്നാക്കാൻ ക്ലാസ്: മുൻ ഡിജിപിക്കെതിരേ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ
Monday, June 25, 2018 1:55 AM IST
തിരുവനന്തപുരം: വഴിതെറ്റി സഞ്ചരിക്കുന്ന പോലീസ് സേനയെ നേർവഴിക്കു നയിക്കാൻ സർക്കാർ നിർദേശപ്രകാരം ക്ലാസെടുക്കാനെത്തിയ മുൻ ഡിജിപിക്കെതിരേ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ. കേസ് അന്വേഷണത്തിൽ പോലീസ് സംഘടനകൾ ഇടപെടുന്നതാണു പ്രശ്നം രൂക്ഷമാക്കുന്നതെന്നു കഴിഞ്ഞ ദിവസം ക്ലാസിൽ മുൻ ഡിജിപി കെ.ജെ. ജോസഫ് നടത്തിയ പരാമർശത്തിനെതിരേ സമൂഹ മാധ്യമങ്ങൾ വഴി പോലീസ് സംഘടനാ നേതാക്കൾ രംഗത്തെത്തി.

പോലീസുകാർക്കായി ശനിയാഴ്ച നടത്തിയ ക്ലാസിലായിരുന്നു മുൻ ഡിജിപിയുടെ പരാമർശം. ക്ലാസിലുണ്ടായിരുന്ന പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ഡി.കെ. പൃഥിരാജ് അതിനെ എതിർത്തു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടപെട്ട ഒരു കേസെങ്കിലും എടുത്തുപറയാൻ കഴിയുമോ എന്നു മുൻ ഡിജിപിയോടു പൃഥിരാജ് ചോദിച്ചു. കേസ് അന്വേഷണത്തിൽ ബാഹ്യശക്തികൾ ഇടപെടാറില്ലെന്നു വേദിയിലുണ്ടായിരുന്ന സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും പറഞ്ഞു. ഇതോടെ തർക്കം അവസാനിപ്പിച്ച മുൻ ഡിജിപി മറ്റു വിഷയത്തിലേക്കു കടന്നു.


പിന്നീടു പോലീസ് സംഘടനകളുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ മുൻ ഡിജിപിയെ അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകൾ തുടരുകയാണ്. കാലം മാറിയതു കെ.ജെ. ജോസഫ് അറിയുന്നില്ലെന്നു തുടങ്ങി നിരവധി പോസ്റ്റുകളാണു വിവിധ പോലീസ് സംഘടനകളുടെ ഭാരവാഹികൾ ഇടുന്നത്.

സംസ്ഥാനത്തെ പോലീസ് സേനയ്ക്കെതിരേ പരാതികൾ വ്യാപകമായ സാഹചര്യത്തിലാണു പ്രവർത്തനം മെച്ചപ്പെടുത്താൻ മുൻ ഡിജിപിമാരെ ഉൾപ്പെടുത്തി സിഐ, എസ്ഐ റാങ്കിലുള്ളവർക്കു പരിശീലനം സംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.