വിദേശ മെഡിക്കൽ വിദ്യാഭ്യാസത്തിന് വഴി കാട്ടാൻ അനിക്സ് എഡ്യുക്കേഷൻ
Sunday, July 15, 2018 12:21 AM IST
കോഴിക്കോട്: നീറ്റ് പരീക്ഷ പാസായിട്ടും ഇന്ത്യയിലെ കോളജുകളിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് ഉക്രെയ്ൻ, ജോർജിയ, ബൾഗേറിയ, അർമേനിയ, റഷ്യ, ചൈന, മോൾഡോവ, ബലാറസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സർക്കാർ യൂണിവേഴ്സിറ്റികളിൽ പ്രവേശനത്തിന് അവസരം. ദക്ഷിണേന്ത്യയിലെ മുൻനിര എഡ്യുക്കേഷൻ കണ്‍സൾട്ടൻസിയായ, കൊച്ചി ആസ്ഥാനമായുള്ള അനിക്സ് എഡ്യുക്കേഷനാണ് കുറഞ്ഞ ചെലവിൽ വിദേശ പഠനത്തിന് അവസരമൊരുക്കുന്നത്. വിദ്യാഭ്യാസ വായ്പ ലഭ്യമാക്കാനും യൂണിവേഴ്സിറ്റികളും ബാങ്ക് അധികൃതരും തമ്മിലുള്ള എഗ്രിമെന്‍റുകൾ തയ്യാറാക്കാനും അനിക്സ് എഡ്യുക്കേഷൻ സഹായം നൽകും.

നീറ്റ് പരീക്ഷയിൽ ജനറൽ കാറ്റഗറിയിൽ 119 മാർക്കും റിസർവ്ഡ് കാറ്റഗറിയിൽ 96 മാർക്കും ലഭിച്ച വിദ്യാർഥികൾക്ക് വിദേശ മെഡിക്കൽ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാം. വിദേശത്ത് മെഡിക്കൽ പഠനം കഴിഞ്ഞ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ നെക്സ്റ്റ്, എക്സിറ്റ് പരീക്ഷ പാസാകണം. ഇതിനുള്ള പരിശീലനം വിദേശ സർവകലാശാലകളിൽ നൽകും. 12 വർഷമായി വിദേശ മെഡിക്കൽ അഡ്മിഷൻ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് അനിക്സ് എഡ്യുക്കേഷൻ. വിദേശത്തുള്ള മുൻനിര മെഡിക്കൽയൂണിവേഴ്സിറ്റികളുമായി നേരിട്ട് ബന്ധപ്പെട്ടാണ് അഡ്മിഷൻ നൽകുന്നത്. മലയാളി വിദ്യാർഥികൾക്ക് ഹോസ്റ്റലും കേരള ഭക്ഷണവും ലഭ്യമാക്കുമെന്നും സ്ഥാപനം അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.