മച്ചാട് ടി. നീലകണ്ഠൻ നമ്പീശൻ അന്തരിച്ചു
മച്ചാട്  ടി. നീലകണ്ഠൻ    നമ്പീശൻ അന്തരിച്ചു
Wednesday, July 18, 2018 1:15 AM IST
പുന്നംപറമ്പ്: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ ആചാര്യൻ മച്ചാട് ടി. നീലകണ്ഠൻ നമ്പീശൻ (91) അന്തരിച്ചു. ഇന്നലെ വൈകുന്നേരം ആറിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ് കുളപ്പുരമംഗലത്തുള്ള വീട്ടിലായിരുന്നു താമസം. ജില്ലയിൽ ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ മുന്നിൽനിന്നു പ്രവർത്തിച്ച വ്യക്തിയാണ്.

1945 മുതൽ 45 വർഷം തുടർച്ചയായി മച്ചാട് വിദ്വാൻ ഇളയത് സ്മാരക വായനശാലയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1955 മുതൽ 1977 വരെ തലപ്പിള്ളി താലൂക്ക് ഗ്രന്ഥശാലാ യൂണിയൻ സെക്രട്ടറിയുമായിരുന്നു. സംസ്ഥാന ഗ്രന്ഥശാലാ സംഘം ഭരണസമിതിയംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വി.കെ. നാരായണ ഭട്ടതിരി സ്മാരക ട്രസ്റ്റിന്‍റെ സ്ഥാപക സെക്രട്ടറിയുമാണ്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ നെടുംതൂണായിരുന്ന പി.എൻ. പണിക്കരുമായി ചേർന്ന് നീലകണ്ഠൻ നമ്പീശൻ ആവിഷ്കരിച്ച ഒട്ടേറെ പദ്ധതികൾ ശ്രദ്ധേയമായിരുന്നു. വി.കെ. നാരായണ ഭട്ടതിരി- ജീവിതവും വീക്ഷണവും, കഥാത്രയി വ്യാഖ്യാനങ്ങൾ, മച്ചാട് ഇളയതിന്‍റെ ജീവചരിത്ര പ്രകാശനം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ ഒട്ടേറെ ലേഖനങ്ങളുമെഴുതി. കേരള സാഹിത്യ അക്കാദമി, ജില്ലാ ലൈബ്രറി കൗണ്‍സിൽ പുരസ്കാരങ്ങൾ, നാരായണ ഭട്ടതിരി സ്മൃതി പുരസ്കാരം, പുസ്തകമിത്ര പുരസ്കാരം എന്നിവ ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.