സ്വാമി അഗ്നിവേശിനെ ആക്രമിച്ചത് അപലപനീയം: മുഖ്യമന്ത്രി
സ്വാമി അഗ്നിവേശിനെ ആക്രമിച്ചത് അപലപനീയം: മുഖ്യമന്ത്രി
Wednesday, July 18, 2018 1:15 AM IST
തിരുവനന്തപുരം: സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്നിവേശിനുനേരെ ജാർഖണ്ഡിലെ പാക്കുറിൽ ബിജെപിയുടെയും സംഘപരിവാർ വിഭാഗങ്ങളുടെയും പ്രവർത്തകർ നടത്തിയ ആക്രമണം തികച്ചും അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ആദിവാസികളുടെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം പാക്കുറിൽ എത്തിയിരുന്നത്. സമ്മേളനത്തിനു പോകുംമുമ്പ് അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിച്ചിരുന്നു. അതുകഴിഞ്ഞ് ഹോട്ടലിൽ നിന്നു പുറത്തിറങ്ങുമ്പോഴാണ് ബിജെപിക്കാരും യുവമോർച്ച, എബിവിപി, ബജ്‌രംഗ്ദൾ പ്രവർത്തകരും ക്രൂരമായി മർദിച്ചത്. മാധ്യമപ്രവർത്തകരുടെ മുന്പിലായിരുന്നു ഈ സംഭവം. അതുകൊണ്ട് പതിവു രീതിയിൽ ബിജെപി നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല.വർഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്‌ട്രീയമുതലെടുപ്പു നടത്താനും സംഘപരിവാർ നടത്തുന്ന നീക്കങ്ങളെ ശക്തമായി എതിർക്കുന്നവരിൽ പ്രമുഖനാണ് സ്വാമി അഗ്നിവേശ്. ആക്രമണത്തിലൂടെ നിശബ്ദരാക്കാനുളള സംഘപരിവാർ പദ്ധതിയുടെ ഭാഗമായിട്ടേ ഇതിനെ കാണാനാവു. മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊള്ളുന്ന എല്ലാവരും ഇത്തരം ആക്രമണങ്ങൾക്കെതിരേ രംഗത്തുവരേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.