കർദിനാളിൽനിന്നു വിവരങ്ങൾ ശേഖരിച്ചു
Thursday, July 19, 2018 1:44 AM IST
കൊച്ചി: ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നൽകിയ പരാതി അന്വേഷിക്കുന്ന പോലീസ് സംഘം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽനിന്നു വിവരങ്ങൾ ശേഖരിച്ചു.

ജലന്ധർ ബിഷപ്പിനെതിരേ ലൈംഗിക പീഡനക്കുറ്റം ആരോപിച്ചുള്ള പരാതി ഒരു വ്യക്തിയിൽനിന്നും കർദിനാളിനു ലഭിച്ചിട്ടില്ലെന്നു സഭാ കാര്യാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം തങ്ങൾക്കു ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പറഞ്ഞു.

സന്യാസസമൂഹത്തിൽ നടന്ന ചില നിയമനങ്ങളും സ്ഥലംമാറ്റങ്ങളും സംബന്ധിച്ചും തന്മൂലം അവർക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചുമാണു കർദിനാളിനെ കാണാനെത്തിയ കന്യാസ്ത്രീ പരാതിപ്പെട്ടത്. വിഷയത്തിലിടപെടാൻ തനിക്ക് അധികാരമില്ലെന്നു കർദിനാൾ അവരെ അറിയിച്ചിരുന്നു. സഭയ്ക്കുള്ളിലെ പ്രശ്നങ്ങൾ സംബന്ധിച്ചു കർദിനാളിന്‍റെ മുന്പിലെത്തിയ ഈ പരാതി പോലീസിൽ അറിയിക്കേണ്ട ആവശ്യമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ വൈകുന്നേരം കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെത്തിയാണ് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ചറിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.