വിജിലൻസ് കോടതി വിധിച്ച തടവുശിക്ഷ റദ്ദാക്കി
Friday, July 20, 2018 1:39 AM IST
കൊച്ചി: സാന്പത്തിക ക്രമക്കേടിന്‍റെ പേരിൽ കെഎസ്ഇബി തൃശൂർ പൂങ്കുന്നം ഇലക്‌ട്രിക്കൽ സബ് ഡിവിഷനിലെ കാഷ്യറും സീനിയർ അസിസ്റ്റന്‍റുമായിരുന്ന സി.എസ്. മധുസൂദനനു വിജിലൻസ് കോടതി വിധിച്ച ഏഴ് വർഷത്തെ തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. 1999 നവംബർ മുതൽ 2001 സെപ്റ്റംബർ വരെയുള്ള കാലയളവിൽ കറന്‍റ് ചാർജ് ഇനത്തിലും മറ്റും ലഭിച്ച തുകയിൽ 99,422 രൂപ ഇയാൾ ബാങ്കിലടയ്ക്കാതെ തിരിമറി നടത്തിയെന്നായിരുന്നു കേസ്.


ബാങ്കിന്‍റെ വ്യാജ പേ സ്ലിപ്പുകൾ ഉണ്ടാക്കി തുക അടച്ചെന്നു കാണിച്ചു ഹർജിക്കാരൻ തട്ടിപ്പു നടത്തിയെന്നാണു കേസ്. എന്നാൽ, ഇതിനായി കണ്ടെത്തിയ പേ സ്ലിപ്പുകൾ വ്യാജമാണെന്നു തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ വസ്തുതകൾ കണക്കിലെടുത്താണ് ഹൈക്കോടതി വിജിലൻസ് കോടതിയുടെ ശിക്ഷ റദ്ദാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.