നടുക്കടലിൽ കുട്ടനാട്
നടുക്കടലിൽ കുട്ടനാട്
Friday, July 20, 2018 2:14 AM IST
മങ്കൊമ്പ്: കിഴക്കൻ വെള്ളം കലിതുള്ളിയെത്തിയതിനെത്തുടർന്ന് കുട്ടനാട് നടുക്കടലിൽ ആയ അവസ്ഥ. അടുത്ത കാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് കുട്ടനാട് ഇരയായിരിക്കുന്നത്. ഇപ്പോഴും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. പലേടത്തും ശക്തമായ മഴ തുടരുന്നതിനാൽ അടുത്ത ദിവസങ്ങളിലെ സ്ഥിതി പ്രവചിക്കാൻ പോലുമാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

റോഡുകളില്ല

റോഡുകളെല്ലാം വെള്ളത്തിലായതോടെ കുട്ടനാട് ശരിക്കും ഒറ്റപ്പെട്ടു. റോഡ് സൗകര്യമെത്തിയതോടെ ജലഗതാഗതം നാമമാത്രമായി ചുരുങ്ങിയതാണു വെള്ളപ്പൊക്ക കാലത്തു കുട്ടനാട്ടുകാർക്കു തിരിച്ചടിയായത്. ആശുപത്രി, പാൽ, പത്രം തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്തംഭിച്ചു. രണ്ടു കിലോമീറ്റർ ദൂരം മാത്രമുള്ള സ്ഥലത്തേക്കു പോലും എത്താനാവാത്ത സ്ഥിതി. എസി റോഡിൽ കെഎസ്ആർടിസി സർവീസ് നിലച്ചു. നീലംപേരൂർ, കാവാലം, പുളിങ്കുന്ന് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്കാണു സഞ്ചാരമാർഗങ്ങൾ എല്ലാം തന്നെ അടഞ്ഞത്. കൃഷ്ണപുരം വഴിയുള്ള കാവാലം ബസ് സർവീസും കൈനടി വഴിയുള്ള സർവീസും നിലച്ചു. എസി റോഡിലേക്കെത്താനുള്ള കരഗതാഗതം തടസപ്പെട്ടപ്പോൾ ജലഗതാഗതം ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. മുൻ വർഷങ്ങളിൽ പുളിങ്കുന്നിൽനിന്നു മങ്കൊമ്പിനു ഷട്ടിൽ ബോട്ടുസർവീസ് നടത്തിയിരുന്നു. എന്നാൽ, ഇക്കൊല്ലം പതിവു സർവീസ് മാത്രമാണുള്ളത്. മണിക്കൂറുകളോളം യാത്രക്കാർ ബോട്ടുജെട്ടികളിൽ കാത്തിരിക്കേണ്ട സ്ഥിതിയാണ്.

കറന്‍റില്ല, വെളിച്ചമില്ല

വെള്ളപ്പൊക്കത്തിനു പുറമെ ശക്തമായ കാറ്റ് വീശുന്നതിനാൽ വൈദ്യുതിമുടക്കവും പതിവായി. രാത്രിയിൽ വൈദ്യുതി നിലച്ചാൽ പിറ്റേന്നു വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വരും. അറ്റകുറ്റപ്പണിക്കായി ജീവനക്കാർ മങ്കൊമ്പിൽനിന്നാണ് വടക്കൻ പ്രദേശങ്ങളിലേക്കെത്തേണ്ടത്. എന്നാൽ, റോഡ് അടഞ്ഞതോടെ ഓരോ പ്രദേശത്തെയും താത്കാലിക ജീവനക്കാർക്കാണ് വൈ ദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള ചുമതല. വൈദ്യുതി മുടക്കം പതിവായതോടെ മൊബൈൽ ഫോണുകളും പ്രവർത്തനം നിലച്ചു. കേബിൾ ശൃംഖലകളും തകരാറിലാണ്. പുറംലോകത്തെ കാര്യങ്ങളറിയാൻ ജനങ്ങൾക്ക് യാതൊരു മാർഗവുമില്ല.


രോഗം വന്നാൽ

രോഗികളുടെ കാര്യമാണ് ഏറെ കഷ്ടം. രോഗം ബാധിച്ചാൽ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്. പുളിങ്കുന്നിലെ കുട്ടനാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ആദ്യഘട്ടത്തിൽത്തന്നെ വെള്ളം കയറി. ഇവിടേക്കു വരാൻ റോഡുകളുമില്ല. സമീപപ്രദേശങ്ങളിലുള്ളവർക്കു മാത്രമാണ് താലൂക്കാശുപത്രിയുടെ സേവനം കിട്ടുന്നത്. മരിച്ചവരുടെ മൃതദേഹ ങ്ങൾ സംസ്കരിക്കാനും കുട്ട നാട്ടുകാർ ഏറെ ബുദ്ധിമുട്ടുന്നു.

റേഷനില്ല

റേഷൻ കടകളിൽ ഇ പോസ് മെഷീൻ വന്നതിന്‍റെ ദുരിതം ഇപ്പോഴാണ് കുട്ടനാട്ടുകാർ അറിയുന്നത്. ഇന്‍റർനെറ്റ് നിലച്ചതോടെ പലേടത്തും മെഷീൻ പ്രവർത്തിക്കുന്നില്ല. വെള്ളം കയറിയതിനാൽ റേഷൻ കടകളും അടഞ്ഞുകിടപ്പാണ്. സമീപനഗരങ്ങളുമായുള്ള ബന്ധം മുറിഞ്ഞതോടെ ചില്ലറ വിൽപ്പനശാലകളിൽ അവശ്യസാധനങ്ങളുടെ ലഭ്യതയും കുറഞ്ഞു.

മിക്ക കുടുംബങ്ങളും പട്ടിണിയിലേക്കു നീങ്ങുകയാണ്. ക്രൈസ്തവ ദേവാലയങ്ങളുടെ നേതൃത്വത്തിൽ ചില പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്. സർക്കാർ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമാണ് കുട്ടനാട്ടിൽ.

വെള്ളം ഉയർന്നതിനാൽ കുട്ടനാട്ടിലെ പല സെപ്റ്റിടാങ്കുകളും വെള്ളം നിറഞ്ഞ് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നു നാട്ടുകാർ പറയുന്നു. മലിനജലം പലേടത്തേക്കും പടരുന്നുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.