മഴയിൽ വീടു തകർന്ന് അച്ഛനും മകനും മരിച്ചു
മഴയിൽ വീടു തകർന്ന് അച്ഛനും മകനും മരിച്ചു
Saturday, July 21, 2018 1:31 AM IST
പുതുക്കാട്: കനത്ത മഴയിൽ വീടു തകർന്നുവീണ് അച്ഛനും മകനും മരിച്ചു. വെണ്ടോരിനടുത്ത് എരിപ്പോട് ചേനക്കാല അയ്യപ്പൻ (70), മകൻ ബാബു (45) എന്നിവരാണു മരിച്ചത്. ഇന്നലെ പുലർച്ചെയാണു നാട്ടുകാർ വീടു തകർന്നു കിടക്കുന്നതു കണ്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന അയ്യപ്പന്‍റെയും ബാബുവിന്‍റെയും ദേഹത്തേക്കു നനഞ്ഞു കുതിർന്ന ഇഷ്ടികകളും ഓടുകളും പതിച്ച നിലയിലായിരുന്നു.

പുതുക്കാട്ടുനിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. അയ്യപ്പന്‍റെ മൃതദേഹം വീടിനുള്ളിലും ബാബുവിന്‍റേതു വരാന്തയിലുമാണ് കിടന്നിരുന്നത്. വീട്ടിൽ ഇവർ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മണ്ണിന്‍റെ ഇഷ്ടികയിൽ പണിത വീടിന്‍റെ കാലപ്പഴക്കവും ചുറ്റിലും ഉണ്ടായ വെള്ളക്കെട്ടുമാണു വീടു തകർന്നുവീഴാൻ കാരണം. ജീർണാവസ്ഥയിലായ വീട്ടിൽനിന്ന് അയ്യപ്പന്‍റ ഭാര്യ തങ്കയെ കാക്കനാടുള്ള ആശ്രമത്തിലേക്കു മാറ്റിയിരുന്നു. കളമശേരിയിലുള്ള സഹോദരിയുടെ വീട്ടിൽനിന്നു ബാബു രണ്ടു ദിവസം മുന്പാണ് ഇവിടെയെത്തിയത്. ബാബുവിന്‍റെ ഭാര്യയും മക്കളും മറ്റൊരു വീട്ടിലാണു താമസം. പുതുക്കാട് സിഐ എസ്.പി.സുധീരന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മന്ത്രി സി. രവീന്ദ്രനാഥ് സംഭവസ്ഥലം സന്ദർശിച്ചു. പുതുക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ വി. മുരളീധരന്‍റെ നേതൃത്വത്തിലാണു മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇരുവരുടെയും സംസ്കാരം നടത്തി. ലതികയാണ് ബാബുവിന്‍റെ ഭാര്യ. മക്കൾ: ഭവിൻ, ഭവ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.